
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത “അവിടുത്തെപ്പോലെ ഇവിടെയും' എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റി ന് അത് പുനർജന്മമായി.
പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത “ഫിലിപ്പ്സ്' എന്നീ സിനിമകൾ വരെ തുടർന്നു.
അക്ഷരം കൂട്ടിപ്പറയാൻ അറിയാത്തവർ പോലും ഇന്നസെന്റിന്റെ തൃശൂർ കഥാപാത്രങ്ങളെ അനുകരിച്ചു. സിനിമാസംഘടനയുടെ ഭാരവാഹിയായി, പാർലമെന്റ് അംഗമായി, ജീവിതത്തിൽ ജയിച്ചും തോറ്റും ഇന്നസെന്റ് ചരിത്രത്തിന്റെ ഭാഗമായി.
'വനിത'യിൽ കഴിഞ്ഞ ഒൻപതു ലക്കങ്ങളിലായി മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു ഇന്നസെന്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ആലീസ്.
ഗൗരവക്കാരനായിരുന്നോ ഇന്നസെന്റ് സിനിമയേക്കാൾ തമാശ വീട്ടിലായിരുന്നു. വീട്ടിൽ ഏറ്റവും ആദ്യം ഉണരുന്നത് ഇന്നസെന്റായിരുന്നു. ഉണർന്നാൽ ആദ്യം ചെയ്യുന്നത് സ്വന്തമായി കാപ്പിയുണ്ടാക്കി കുടിക്കും. എന്നിട്ട് വീട്ടിൽ ഉള്ളവർക്കെല്ലാം ചായയോ കാപ്പിയോ ഉണ്ടാക്കി അടച്ചുവച്ചു നടക്കാൻ ഇറങ്ങും. നടന്നിട്ടു വരുമ്പോഴായിരിക്കും ഞങ്ങളൊക്കെ ഉണരുന്നത്. പിന്നെ, എല്ലാവരും കൂടി ഒരുമിച്ചിരുന്നു കാപ്പി കുടിക്കും. മറ്റു പരിപാടികളില്ലെങ്കിൽ പാചകത്തിനും ഞങ്ങളെ സഹായിക്കും. ഇന്നസെന്റിന് പാചകം വളരെ ഇഷ്ടമായിരുന്നു.
ഉച്ചയ്ക്ക് വീട്ടിൽ എത്ര സമൃദ്ധമായ ഭക്ഷണമുണ്ടെങ്കിലും രാത്രി അതൊന്നും കഴിക്കില്ല. ഒരു നുള്ളു കഞ്ഞിയോ ഉപ്പുമാവോ ആയിരുന്നു ഇഷ്ടം. ഉപ്പുമാവിനോട് എന്തോ വലിയ പ്രിയമായിരുന്നു.
സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ടോ? ഞങ്ങൾ വിചാരിച്ചു ഇന്നസെന്റ് പോയതോടു കൂടി ഞങ്ങളെ എല്ലാവരും ഉപേക്ഷിക്കുമെന്ന്. പക്ഷേ, അങ്ങനെയല്ല. സിനിമാക്കാർ ആരും ഞങ്ങളെ ഉപേക്ഷിച്ചിട്ടില്ല. ഇന്നസെന്റുമായി ബന്ധമുണ്ടായിരുന്ന ഒട്ടുമിക്ക ആൾക്കാരും ഞങ്ങളെ ഇപ്പോഴും വിളിക്കും. പിന്നെ, പാർട്ടി സഖാക്കളും. അവർ എപ്പോഴും ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചുവരും. ഇതു വരെ ആരും ഞങ്ങളെ കൈവിട്ടിട്ടില്ല.
ഇന്നസെന്റ് ജൂനിയറും സിനിമാ രംഗത്തേക്ക് വരുന്നു?
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി