Try GOLD - Free
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam
|December-2024
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

അഭിനയ മികവുകൊണ്ടും നിലപാടുകളിലെ കൃത്യതകൊണ്ടും മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് പാർവതി തിരുവോത്ത്. സമൂഹത്തിലെ ആൺകോയ്മയെയും ജനാധിപത്യ വിരുദ്ധതയെയും തുറന്നുകാണിക്കാൻ അവർ ഉറക്കെ ശബ്ദമുയർത്തി. പലരും അതിനെ അഹങ്കാരിയുടെ ഭാഷ്യമായി വിവക്ഷിച്ചപ്പോഴും അനീതിക്കെതിരെ തനിക്ക് നിശ്ശബ്ദമായിരിക്കാൻ കഴിയില്ലെന്ന പ്രഖ്യാപനമാണ് പാർവതി നടത്തിയത്.
ഈയൊരു ഉറച്ച നിലപാടാണ് പാർവതിയെ 'പവർ തീ സ്റ്റാറാക്കിയത്. 2006ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പാർവതി വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ വേളയിൽ സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ 'മാധ്യമം കുടുംബ'വുമായി പങ്കുവെക്കുകയാണ്.
വെള്ളിത്തിരയിൽ 18 വർഷം
തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും സന്തോഷവും നൽകുന്നതാണ് 18 വർഷത്തെ സിനിമ ജീവിതം. ഓരോ സിനിമയുടെയും പ്രാഥമിക വിജയമായി ഞാൻ കണക്കാക്കുന്നത് ജോലി ചെയ്യുന്ന സമയത്ത് അത് എനിക്ക് എത്രത്തോളം സന്തോഷം നൽകുന്നു എന്നതാണ്. ഓരോ വർക്കും പൂർണ സമർപ്പണത്തോടെയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ജോലി സമയത്തെ സന്തോഷംതന്നെയാണ് ആദ്യ വിജയം. അതിനുശേഷം എല്ലാവരും അതേക്കുറിച്ച് നല്ലത് പറയുന്നുണ്ടെങ്കിൽ അത് ബോണസാണ്. സിനിമ ആത്യന്തികമായി ബിസിനസ് തന്നെയാണ്. അത് സാമ്പത്തികമായി വിജയിക്കണമെങ്കിൽ നേരത്തേ പറഞ്ഞ സന്തോഷം ജോലി ചെയ്യുമ്പോൾ ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് പൂർണമായി സമർപ്പിക്കാനാകൂ.
ഈ ചിന്ത എന്നിൽ ഉടലെടുത്തത് ആദ്യ സിനിമയായ 'ഔട്ട് ഓഫ് സിലബസിന്റെ റിലീസിങ്ങിന് ശേഷമായിരുന്നു. 15 കൂട്ടുകാരുമായി ഈ സിനിമ കാണാൻ തിയറ്ററിൽ പോയപ്പോൾ ഞങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഈ സിനിമ എങ്ങനെയാണ് ഓടിയതെന്ന് എനിക്കറിയില്ല. പക്ഷേ, ഇതിലെ ഗാനരചനക്ക് സംസ്ഥാന അവാർഡൊക്കെ കിട്ടിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് 'നോട്ട്ബുക്ക്' ഇറങ്ങി. അത് ഹിറ്റാകുകയും ചെയ്തു. വിജയിച്ചപ്പോഴും പരാജയപ്പെട്ടപ്പോഴും സന്തോഷത്തോടെയാണ് നേരിട്ടത്. കാരണം ഞാൻ വളരെ ആത്മാർഥതയോടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ സിനിമയെയും ഞാൻ ഇങ്ങനെ തന്നെയാണ് വിലയിരുത്തിയത്.
ഞാനെന്ന 'ടെസ
This story is from the December-2024 edition of Kudumbam.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Kudumbam

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025