വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
Vellinakshatram|May 2024
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
ജഗത് ജയറാം
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ

 "ദാ, നോക്ക്, തുളുനാടൻ കാടും മഴയും ദാ ഇളകി വരുന്ന്

മാക്ബത്തിലെ മൂന്നു മന്ത്രവാദിനികളുടെ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രവചന സ്വരം പോലെ, വീരത്തിലെ മന്ത്രവാദിനി ചന്തുവിനോട് പറയുന്ന പ്രവചനം സത്യമാകുന്ന പോയിന്റിൽ ചന്തു മഴയുടെ ശബ്ദം പിൻതിരിഞ്ഞ് കാതോർക്കുകയാണ്. മരക്കൂട്ടങ്ങൾക്കിടയിലൂടെ അലച്ചു വരുന്ന ആ മഴത്തുള്ളികൾ ചന്തുവിന്റെ മുഖത്ത് പതിക്കുന്ന സീൻ അന്യായമാം വിധം വർക്കിങ്ങായാണ് വീരത്തിൽ തോന്നിയത്.

ഈ പടം ഇപ്പഴുള്ളതിനേക്കാൾ ഒരു പാട് ഉയരത്തിലെത്തേണ്ടതാണെന്ന് തോന്നിയതും ഇങ്ങനെ ചില സന്ദർഭങ്ങളിലാണ്. മുൻപ് "അശ്വാരൂഢനെ “ക്കുറിച്ച് എഴുതിയപ്പോൾ പറഞ്ഞത് പോലെ " വില്യം ഷേക്സ്പിയർ രചനകളുടെ ചലച്ചിത്ര രൂപാന്തരം വിട്ടു മറ്റൊരു കളിയുമില്ല. ജയരാജ് സാറിന്" എന്ന് പറഞ്ഞതിനെ ഒന്നു കൂടി ഊട്ടിയുറപ്പിക്കുകയാണ് വീരത്തിലൂടെ സംവിധായകൻ. പിന്നെ ഇത് ജയരാജിന്റെ ഡ്രീം പ്രൊജക്ട് കൂടി ആയിരുന്നല്ലോ. വില്യം ഷേകസ്പിയറിനും എത്രയോ മുൻപ് ജീവിച്ച ചന്തുവിന്റെ കഥ മാക്ബത്ത് എന്ന ദുരന്ത ഇതിഹാസത്തിന് സമാനമായത് യാദൃശ്ചികം മാത്രം എന്ന് പറയുമ്പോഴാണ് ഈ പടത്തിലെ ജയരാജ് ബ്രില്യൻസ് പേഴ്സണലി വ്യക്തമായത്.കാരണം രണ്ടിലും ദുരന്തത്തിലേക്ക് നടന്നടുക്കുന്ന കേന്ദ്രകഥാപാത്രങ്ങളാണ്. ഒന്നിൽ മാക്ബത്ത് ആണെങ്കിൽ മറ്റേതിൽ ചന്തു.

ഒരു കാലഘട്ടത്തിനപ്പുറം മരിച്ചു മണ്ണടിയുന്ന നമ്മളെല്ലാം വെറും കഥകളാണ്. വെറും കഥകൾ.നമ്മളെയൊക്കെ ആരെങ്കിലും ഓർത്താലായി. പക്ഷേ അതു പോലെയല്ല, ചരിത്രത്തിലെ വീരപുരുഷന്മാരും ധീരവനിതകളും. അവർ ചരിത്രം രചിക്കുകയാണ്. അത്തരത്തിൽ പലകുറി പാണന്മാർ പാടിയും പറഞ്ഞും നടന്ന വീര കഥകളിലൂടെ ചരിത്രത്തെ അറിഞ്ഞ പുതിയ തലമുറയിലേക്ക് വീണ്ടുമൊരു പാണനെ ഓടിച്ചു വിടുകയാണ് ജയരാജ്. അങ്കത്തിൽ തോറ്റാലും ജയിച്ചാലും കഥകൾ പാണന് പാടി നടക്കാനുള്ളതാണല്ലോ. ഇതൊരു ചരിതമാണോ ഗാഥയാണോ എന്നു ചോദിച്ചാൽ എന്താ പറയേണ്ടതെന്നറിയില്ല. വീരനായകന്മാരുടെ സാഹസങ്ങളും സാഹസ വൃത്തികളുമാണല്ലോ ഗാഥകൾ. നായകന്റെ (അതോ വില്ലനോ? ) ജീവിതത്തെ വിസ്തരിച്ചു വർണ്ണിക്കുന്നതിനെ ചരിതമെന്ന് വിളിക്കാവുന്നതിനാൽ ഇതതാണോ എന്ന് ചോദിച്ചാൽ ഒരു തരത്തിൽ അതെയെന്നും പറയാമെന്നു തോന്നുന്നു.

Esta historia es de la edición May 2024 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2024 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VELLINAKSHATRAMVer todo
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
Vellinakshatram

ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...

തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം

time-read
2 minutos  |
June 2024
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
Vellinakshatram

ജീവിതവും അഭിനയവും ഏറെ ഇഷ്ടം

ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.

time-read
2 minutos  |
June 2024
ആരാണ് ഖുറേഷി എബ്രാം ?
Vellinakshatram

ആരാണ് ഖുറേഷി എബ്രാം ?

എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ

time-read
1 min  |
June 2024
മാസ് ഡയലോഗുകൾക്ക് നല്ലകാലം
Vellinakshatram

മാസ് ഡയലോഗുകൾക്ക് നല്ലകാലം

NEE PO MONE DINESHA

time-read
2 minutos  |
June 2024
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
Vellinakshatram

രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി

നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '

time-read
2 minutos  |
June 2024
ഒന്നാമൻ മമ്മൂക്ക തന്നെ
Vellinakshatram

ഒന്നാമൻ മമ്മൂക്ക തന്നെ

കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ

time-read
1 min  |
June 2024
സുകൃതവഴിയിലെ യാത്ര
Vellinakshatram

സുകൃതവഴിയിലെ യാത്ര

അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.

time-read
1 min  |
June 2024
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
Vellinakshatram

മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ

1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.

time-read
3 minutos  |
June 2024
ഓർമ്മയിൽ അനേകം വേഷങ്ങൾ
Vellinakshatram

ഓർമ്മയിൽ അനേകം വേഷങ്ങൾ

മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

time-read
1 min  |
June 2024
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
Vellinakshatram

നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

time-read
2 minutos  |
June 2024