വിദ്യാദേവിയുടെ അദൃശ്യസാന്നിധ്യം ഭൂമിയിലാകെ നിറഞ്ഞുനിൽക്കുന്ന കാലഘട്ടമാണ് നവരാത്രി. നവരാത്രി കന്നിമാസത്തിലാണ് നാം ആചരിക്കുന്നത്. എന്നാൽ മിഥുനം, മീനം, മകരം എന്നീ മാസങ്ങളിലും സരസ്വതീ സാന്നിധ്യമുണ്ടെന്ന് കരുതുന്ന നവരാത്രി ആചാരം പതിവുണ്ട്. മകരത്തിലെ നവരാത്രിയെ വസന്ത നവരാത്രി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കന്നിമാസത്തിലെ നവരാത്രിയാണ് ഏറെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നത്. നവരാത്രികാലം വ്രതാചരണത്തിന്റെ ഭാഗം കൂടിയാണ്. പ്രത്യേകിച്ച് വിദ്യാർത്ഥികൾ നവരാത്രി വ്രതമായിത്തന്നെ ആചരിക്കണം എന്നാണ് നിബന്ധന. വിദ്യാതടസ്സങ്ങൾ നീങ്ങാൻ നവരാത്രിവ്രതം ആചരിക്കുന്നത് ഉത്തമമായിത്തന്നെ വിശ്വസിച്ചുപോരുന്നു.
മറ്റ് വ്രതങ്ങൾ പോലെ അധികഠിനമായ വ്രതമല്ല നവരാത്രി വ്രതം. സസ്യാഹാരം മാത്രം കഴിക്കുക എന്നതാണ് ആഹാര കാര്യത്തിലെ നിഷ്ക്കർഷത. എന്നാൽ ഒരു നേരം അരിയാഹാരവും മറ്റ് നേരങ്ങളിൽ ഗോതമ്പ്, പഴം എന്നിവ കഴിച്ച് നവരാത്രി ഒരിക്കലായി ആചരിക്കുന്ന പതിവുണ്ട്. നവരാത്രികാലം വ്രതകാലമായിട്ടാണ്(ശബരിമല വ്രതംപോലെ) പൊതുവേ ആചരിച്ചുകാണുന്നത്. ഒൻപതുദിവസം ആചരിക്കാൻ കഴിയാത്തവർക്ക്, ഏഴ്, അഞ്ച്, മൂന്ന് എന്ന രീതിയിലും മഹാനവമി നാളിൽ മാത്രമായിട്ടും വ്രതം ആചരിക്കാം. നവരാത്രി വ്രതത്തിന്റെ പ്രധാന ആചാരരീതി രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ദുർഗ്ഗാദേവിയെ ഭജിക്കുക എന്നതാണ്. ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം നൂറ്റിയെട്ട്പ്രാവശ്യമെങ്കിലും ജപിക്കണം എന്നാണ് ശാസ്ത്രം. ദുർഗ്ഗാ ദേവീം ശരണമഹം പ്രപദ്യേ.' എന്നതാണ് മന്ത്രം. മനഃശാതിക്കും ജീവിതവിജയത്തിനും ദ്വാദശാക്ഷരിമന്ത്രം നിത്യം ജപിക്കുന്നതും ഉത്തമമാണ്. രാവിലെ എന്നതുപോലെ വൈകുന്നേരവും ദുർഗ്ഗാദേവി മന്ത്രം ജപിക്കുന്നത് ഉത്തമം തന്നെയാണ്.
Esta historia es de la edición October 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പ്രസാദം കിട്ടിയാൽ...
സ്ത്രീകൾ നെറ്റിക്ക് പുറമെ കഴുത്തിലും പുരുഷന്മാർ മാറിലുമാണ് തൊടേണ്ടത്
ജ്യേഷ്ഠന് പിൻഗാമിയായി ആനയറയിൽ നിന്ന് ശബരിമലയിലേക്കും...
ശബരിമലയിലെ പുതിയ മേൽശാന്തി കൃഷ്ണൻപോറ്റി(ആമ്പാടി)
കണികാണലും ശുഭാശുഭത്വങ്ങളും
നന്മയും വിശുദ്ധിയും ഈശ്വരഭാവവും എന്നും നിലനിർത്തുക എന്നത് നമ്മുടെ കടമ ആയിരിക്കണം.
പ്രപഞ്ചശക്തിയുടെ ബുദ്ധിപ്രഭാവം
ദേവി ബുദ്ധിയാണ്, ജീവനകലയാണ്, സദ്ബുദ്ധിക്കായി നാമേവർക്കും ദേവിയോട് പ്രാർത്ഥിക്കാം.
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി