![പുഞ്ചിരിയുടെ കുടവട്ടം പുഞ്ചിരിയുടെ കുടവട്ടം](https://cdn.magzter.com/1408684117/1667905916/articles/ewENsuWlH1668147877909/1668150080746.jpg)
പെൺകുട്ടിയല്ലേ.. കല്യാണം കഴിച്ചു കൊടുക്കേണ്ടതല്ലേ. വീട്ടുജോലി എന്തെങ്കിലുമൊക്കെ ചെയ്യിക്കൂ. മുറ്റമടിക്കാനും അലക്കാനും അവളെ പഠിപ്പിക്കൂ. അപ്പോൾ ഈ നടുവേദനയൊക്കെയങ്ങു മാറും. ഇവൾക്ക് അസുഖമല്ല അഹമ്മതിയാണ്. പന്ത്രണ്ടു വർഷം മുമ്പ് കവിതയുടെ അമ്മയോട് പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.
“പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കുകയല്ലേ ഡോക്ടറേ വേണ്ടത്. കല്യാണം കഴിക്കാനൊക്കെ ഇനി കാലമെത്ര വേണം. മുറ്റമടിക്കാനും അലക്കാനും ഞാനുണ്ടല്ലോ' എന്നായിരുന്നു കവിതയുടെ അമ്മയുടെ മറുപടി.
“ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി പിറ്റേന്ന് മുതൽ നീളം കുറഞ്ഞ ചൂല് കൊണ്ട് ഞാൻ മുറ്റമടിച്ചു തുടങ്ങി. വേദന സഹിച്ച് മുറ്റമടിക്കുമ്പോൾ കണ്ണുനീര് ഒലിച്ചിറങ്ങും. അതുകണ്ട് അമ്മയ്ക്കും സങ്കടമാകും. ഡോക്ടർ പറഞ്ഞതല്ലേ. വേദന മാറേണ്ട എന്നോർത്ത് വീണ്ടും അടിക്കും. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നില്ല എന്നറിയാൻ കൊടുക്കേണ്ടി വന്നത് എന്റെ ശരീരത്തിന്റെ ചലനശേഷി തന്നെയായിരുന്നു. ''കവിതയുടെ സ്വരത്തിൽ കണ്ണീരിന്റെ നനവ്.
വിധി എന്നതിനെക്കാൾ ശരിയായ രോഗനിർണയം നടക്കാതിരുന്നതും ധൃതിയിൽ നടത്തിയ ശസ്ത്രക്രിയയുടേയും ഫലമാണ് കവിത പി. കേശവൻ എന്ന പെൺകുട്ടിയെ വീൽ ചെയറിലാക്കിയത്. കാലുകൾ തളർന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി പറക്കാൻ കവിതയെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.
കുട നിർമാണവും ഇരുന്ന് ചെയ്യാവുന്ന പല ജോലി കളും ചെയ്ത് അവൾ ഇന്ന് കുടുംബം നോക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ സ്‌കൂട്ടറിലേറി യാത്ര ചെയ്യുന്നു. തന്നെപ്പോലെ ഇരുന്നു പോയ വർക്ക് ആത്മവിശ്വാസമേകി സ്വന്തം കാലിൽ നിൽക്കാൻ പ്രചോദിപ്പിക്കുന്നു. അവളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് തൃശൂർ അഞ്ഞൂരിലെ കൊച്ചുവീട്ടിൽ അവളുടെ അമ്മ തങ്കമണിയും ഉണ്ട്.
“ അമ്മയും അനിയത്തി നീതുവും കുടുംബവും എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണ അവരാണ്. അച്ഛൻ കേശവൻ രണ്ടു കൊല്ലം മുൻപ് മരിച്ചു.
'' ഇരുന്നുപോയ നാൾ
“തറവാട് വീട്ടിലായിരുന്നു ആദ്യം ഞങ്ങൾ താമസം. പിന്നീട് ചെറിയ ഒരു വീട് വച്ചു. ഭർത്താവ് ബല്ലാരിയിൽ ഡ്രൈവറായിരുന്നു. മിക്കപ്പോഴും ഞാനും മക്കളും മാത്രമേ വീട്ടിലുണ്ടാകൂ' അമ്മ തങ്കമണി ഓർത്തു.
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ