Intentar ORO - Gratis
സമുദ്ര നായിക
Vanitha
|February 15, 2025
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ
ചുവടുറപ്പിച്ചു നടക്കാൻ തുടങ്ങിയ പ്രായത്തിൽ അച്ഛന്റെ കരം പിടിച്ചു നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതാണ് തൃശൂർ കൊളങ്ങാട്ടുകര പൊറക്കുടിഞ്ഞത്ത് ഗംഗാധരൻ ഭട്ടതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും മൂത്ത മകൾ സാവിത്രി. ഇല്ലത്തെ രണ്ടു കുളങ്ങളിലും അമ്പലക്കുളത്തിലും സഹോദരങ്ങൾക്കൊപ്പം നീന്തിത്തിമിർത്ത കുട്ടിക്കാലം. അങ്ങനെ ജലത്തോടുള്ള ഭ്രമം അടക്കാനാകാത്ത മോഹം പോലെ മനസ്സിലൊഴുകി നിറഞ്ഞു. എങ്കിലും പിന്നീടുള്ള ജീവിതത്തിൽ താനെത്തിപ്പെടുക സമുദ്രങ്ങളുടെ ഉള്ളാഴങ്ങളെ പഠിച്ചെടുക്കുന്ന കർമമേഖലയിലേക്കാണെന്ന് സാവിത്രി അറിഞ്ഞിരുന്നില്ല.
അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്രഭൗതികശാസ്ത്രത്തിൽ മുദ്ര പതിപ്പിച്ച ലോകപ്രസിദ്ധ മലയാ ളി ഗവേഷക തുടങ്ങി വിവിധ നിലകളിൽ പ്രഗത്ഭയായ 2013 ൽ കാനഡയുടെ സമുദ്ര ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സമുദ്രഗതാഗത വിഭാഗത്തിന്റെയും ഡയറക്ടർ ജനറലായി വിരമിച്ച ഡോ.സാവിത്രി നാരായണൻ യാത്രകളും സെമിനാറുകളുമൊക്കെയായി എൺപതാം വയസ്സിലും സജീവം.
യുനെസ്കൊ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രഫി ക്കമ്മിഷന്റെ വൈസ് ചെയർപഴ്സൺ, ടെക്നിക്കൽ കമ്മിഷൻ ഫോർ ഓഷ്യാനോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ കോ - പ്രസിഡന്റ്, ജനീവ കേന്ദ്രമായുള്ള ഓഷ്യാ നോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ അധ്യക്ഷ, ആർട്ടിക് റീജിയനൽ ഹൈഡ്രോഗ്രാഫിക് കമ്മിഷൻ സ്ഥാപക എന്നിങ്ങനെ ഇനിയും വിശേഷണങ്ങളേറെ.
കാനഡയിൽ സ്ഥിരതാമസമെങ്കിലും ഭർത്താവും എയറോനോട്ടിക്കൽ എൻജിനീയറുമായ കണ്ടഞ്ചാത നാരായണൻ നമ്പൂതിരിക്കൊപ്പം എല്ലാ വർഷവും കൊളങ്ങാട്ടുകരയിലെ വീട്ടിലെത്തും. കുറച്ചു ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു മടങ്ങും. ഇക്കുറി വന്നപ്പോൾ തന്റെ വിസ്മയകരമായ ജീവിതയാത്ര അവർ 'വനിത'യോടു പങ്കുവച്ചു.
“നാടുമായുള്ള ബന്ധം ഒരിക്കലും വിട്ടിട്ടില്ല, വിടാനാകില്ല. ഞങ്ങൾക്കുള്ളവരെല്ലാം ഇവിടെയല്ലേ. ജോലിയിൽ നിന്നു പിരിഞ്ഞ ശേഷം വർഷത്തിലൊരിക്കൽ എത്താറുണ്ട്. ഞങ്ങൾക്കിപ്പോൾ കനേഡിയൻ പൗരത്വമാണ്. മക്കൾ ദിനേശും അരുണും അവിടെയാണു ജനിച്ചത്.
കുട്ടിക്കാലത്തിന്റെ നിറങ്ങൾ Esta historia es de la edición February 15, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

