
ചുവടുറപ്പിച്ചു നടക്കാൻ തുടങ്ങിയ പ്രായത്തിൽ അച്ഛന്റെ കരം പിടിച്ചു നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതാണ് തൃശൂർ കൊളങ്ങാട്ടുകര പൊറക്കുടിഞ്ഞത്ത് ഗംഗാധരൻ ഭട്ടതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും മൂത്ത മകൾ സാവിത്രി. ഇല്ലത്തെ രണ്ടു കുളങ്ങളിലും അമ്പലക്കുളത്തിലും സഹോദരങ്ങൾക്കൊപ്പം നീന്തിത്തിമിർത്ത കുട്ടിക്കാലം. അങ്ങനെ ജലത്തോടുള്ള ഭ്രമം അടക്കാനാകാത്ത മോഹം പോലെ മനസ്സിലൊഴുകി നിറഞ്ഞു. എങ്കിലും പിന്നീടുള്ള ജീവിതത്തിൽ താനെത്തിപ്പെടുക സമുദ്രങ്ങളുടെ ഉള്ളാഴങ്ങളെ പഠിച്ചെടുക്കുന്ന കർമമേഖലയിലേക്കാണെന്ന് സാവിത്രി അറിഞ്ഞിരുന്നില്ല.
അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്രഭൗതികശാസ്ത്രത്തിൽ മുദ്ര പതിപ്പിച്ച ലോകപ്രസിദ്ധ മലയാ ളി ഗവേഷക തുടങ്ങി വിവിധ നിലകളിൽ പ്രഗത്ഭയായ 2013 ൽ കാനഡയുടെ സമുദ്ര ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സമുദ്രഗതാഗത വിഭാഗത്തിന്റെയും ഡയറക്ടർ ജനറലായി വിരമിച്ച ഡോ.സാവിത്രി നാരായണൻ യാത്രകളും സെമിനാറുകളുമൊക്കെയായി എൺപതാം വയസ്സിലും സജീവം.
യുനെസ്കൊ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രഫി ക്കമ്മിഷന്റെ വൈസ് ചെയർപഴ്സൺ, ടെക്നിക്കൽ കമ്മിഷൻ ഫോർ ഓഷ്യാനോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ കോ - പ്രസിഡന്റ്, ജനീവ കേന്ദ്രമായുള്ള ഓഷ്യാ നോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ അധ്യക്ഷ, ആർട്ടിക് റീജിയനൽ ഹൈഡ്രോഗ്രാഫിക് കമ്മിഷൻ സ്ഥാപക എന്നിങ്ങനെ ഇനിയും വിശേഷണങ്ങളേറെ.
കാനഡയിൽ സ്ഥിരതാമസമെങ്കിലും ഭർത്താവും എയറോനോട്ടിക്കൽ എൻജിനീയറുമായ കണ്ടഞ്ചാത നാരായണൻ നമ്പൂതിരിക്കൊപ്പം എല്ലാ വർഷവും കൊളങ്ങാട്ടുകരയിലെ വീട്ടിലെത്തും. കുറച്ചു ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു മടങ്ങും. ഇക്കുറി വന്നപ്പോൾ തന്റെ വിസ്മയകരമായ ജീവിതയാത്ര അവർ 'വനിത'യോടു പങ്കുവച്ചു.
“നാടുമായുള്ള ബന്ധം ഒരിക്കലും വിട്ടിട്ടില്ല, വിടാനാകില്ല. ഞങ്ങൾക്കുള്ളവരെല്ലാം ഇവിടെയല്ലേ. ജോലിയിൽ നിന്നു പിരിഞ്ഞ ശേഷം വർഷത്തിലൊരിക്കൽ എത്താറുണ്ട്. ഞങ്ങൾക്കിപ്പോൾ കനേഡിയൻ പൗരത്വമാണ്. മക്കൾ ദിനേശും അരുണും അവിടെയാണു ജനിച്ചത്.
കുട്ടിക്കാലത്തിന്റെ നിറങ്ങൾ
Bu hikaye Vanitha dergisinin February 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി