![മനസ്സിന്റെ തുമ്പത്തെ തീ മനസ്സിന്റെ തുമ്പത്തെ തീ](https://cdn.magzter.com/1408684117/1682578983/articles/SbDvIlDHo1682749965538/1682752456220.jpg)
ഏഴു വയറുകളുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്രൻ ബീഡി തെറുക്കാൻ തുടങ്ങിയത്. എന്നിട്ടും ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു കുറവൊന്നുമുണ്ടായില്ല. ചെലവു താങ്ങാനാകാതെ വന്നപ്പോൾ പഠനം നിർത്തി, മുഴുവൻ സമയ ബീഡിത്തൊഴിലാളിയായി.
അന്നേരവും മനസ്സിന്റെ തുമ്പത്തു തീയെരിഞ്ഞു കൊണ്ടേയിരുന്നു. ദാരിദ്ര്യമല്ലായിരുന്നു. തന്റെ കുടുംബത്തിനു കിട്ടാതെ പോയ നീതിയായിരുന്നു സുരേന്ദ്രന്റെ സങ്കടക്കനലിനു കാരണം. അങ്ങനെ വീണ്ടും പഠനം തുടരാൻ തീരുമാനിച്ചു. ചുറ്റുമുള്ള ലോകത്തിനു നീതി ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയുള്ള ആ യാത്ര കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയില്ല.
അമേരിക്കയിലെ ടെക്സസിൽ ഫോർട് കൗണ്ടിയിലെ ഡിസ്ട്രിക് കോർട്ടിൽ തിരഞ്ഞെടുപ്പിലൂടെ ജഡ്ജിയായ ആദ്യമലയാളിയാണ് അന്നത്തെ ആ കൗമാരക്കാരൻ. സുരേന്ദ്രൻ കെ.പട്ടേൽ എന്ന കാസർകോട് സ്വദേശിയുടെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിതവഴിയിലൂടെ..
പൊള്ളിക്കുന്ന ആ ഓർമ
കാസർകോട് ബളാൽ ഗ്രാമത്തിലാണു ഞാൻ ജനി ച്ചത്. പട്ടേൽ എന്നതു വീട്ടുപേരാണ്. കൂലിപ്പണിക്കാരായ കോരന്റെയും ജാനകിയുടെയും ആറു മക്കളിൽ നാലാമൻ. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിച്ചതേയില്ല. അവർ നിരക്ഷരരായിരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധിക്കാതെ കൂടുതൽ സമയവും കളിച്ചു നടന്നു.
മുതിർന്ന രണ്ടു സഹോദരിമാരും ബീഡിത്തൊഴിലാളികളായിരുന്നു. ഒൻപതിൽ പഠിക്കുമ്പോഴാണു ഞാൻ രണ്ടാമത്തെ ചേച്ചിക്കൊപ്പം ബീഡി തെറുപ്പു തുടങ്ങിയത്. രാവിലെയും വൈകുന്നേരവും അടുത്തുള്ള പലചരക്ക് കടയിൽ സഹായിയായും ജോലി ചെയ്തു.
പത്താംക്ലാസ്സിൽ തോൽക്കാൻ സാധ്യതയുള്ള കുട്ടികളുടെ ലിസ്റ്റിലായിരുന്നു എന്റെ പേര്. പക്ഷേ, അധ്യാപകരുടെ സഹായത്തോടെ കഷ്ടിച്ചു പാസായി. മാർക്ക് കുറവായതു കൊണ്ടു കോളജ് അഡ്മിഷൻ കിട്ടിയില്ല. പാരലൽ കോളജിൽ ചേർന്നെങ്കിലും ഫീസ് നൽകാനാകാതെ വന്നപ്പോൾ പഠിപ്പു മുടങ്ങി. പിന്നീടു പൂർണമായും ബീഡിത്തൊഴിലാളിയായി മാറി. ആ കാലം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാട് മാറ്റിമറിച്ചു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മൂത്ത സഹോദരി രത്നാവതിയുടെ മരണം. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സഹോദരിയുടെ വേർപാടു ഞങ്ങൾക്കെല്ലാം ആഘാതമായിരുന്നു. അത് ആത്മഹത്യയായി അവഗണിക്കപ്പെട്ടു. പരാതിപ്പെട്ടെങ്കിലും കുടുംബത്തിനു നീതി കിട്ടിയില്ല.
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ