പല പത്രാധിപന്മാരുമായും ഇടപഴകാനിടയായിട്ടുണ്ട്. ഓർത്തു നോക്കുമ്പോൾ ഏറെ പ്രിയം തോന്നിയിട്ടുള്ളത് മണർകാട് മാത്യു സാറിനോടാണ്. അദ്ദേഹം നാലു പതിറ്റാണ്ടിലധികം കാലം കാട്ടിയ സ്നേഹവായ്പും സൗഹൃദവും അളവറ്റതായിരുന്നു. പലപ്പോഴും അദ്ദേഹത്തിൽ നിന്നു ഞാനറിഞ്ഞതു പിതൃനിർവിശേഷമായ വാത്സല്യമാണ്.
എന്നെ ബാലനെന്നേ വിളിച്ചിരുന്നുള്ളൂ. സ്വന്തം കൈപ്പടയിൽ ഓരോ കത്തിന്റെയും തുടക്കത്തിൽ കുറിക്കും, പ്രിയപ്പെട്ട ബാലന്...
എൺപതുകളുടെ ആദ്യം തൊട്ടുള്ള ബന്ധമാണ്. കത്തിടപാടുകളുടെ കാലം. ഫോൺ കണക്ഷൻ കിട്ടിയതു പിന്നീടാണ്. മാത്യുസാറിന്റെ ശ്രദ്ധ എന്റെ മേൽ പതിഞ്ഞതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആയുസ്സിന്റെ പുസ്തകം' എന്ന നോവൽ തുടർച്ചയായി വന്നതോടെയാണ്. ആദ്യ കത്ത് അതുമായി ബന്ധപ്പെട്ടതായിരുന്നു. നോവൽ അത്യധികം ഇഷ്ടമായെന്നറിയിച്ചു കൊണ്ട്. താൻ ചുമതല വഹിക്കുന്ന മലയാള മനോരമ വാർഷിക പതിപ്പിൽ എഴുതാനുള്ള ക്ഷണവും അതിലടങ്ങിയിരുന്നു. ഞാൻ മനോരമ വാർഷികപ്പതിപ്പുകളിലെ പതിവ് എഴുത്തുകാരനാകുന്നത് അതോടെയാണ്. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ നിരയിൽ അന്നൊരു യുവാവായിരുന്ന എന്നെയും മാത്യു സാർ നിർത്തി, മുന്തിയ പരിഗണനയോടെ.
വാർഷികപ്പതിപ്പിനുവേണ്ടി തയാറാക്കിയ രചനകളിൽ അനുവാചക പ്രീതി ഏറ്റവും കൈവരിച്ചത് "കാമമോഹിതം' എന്ന നോവലാണ്. ഇത്തവണ വ്യത്യസ്തമായ ഒരു നോവൽ വേണം എന്നു മാത്യു സാർ പറഞ്ഞു. കോട്ടയത്തു നിന്നുള്ള മടക്ക യാത്രയിൽ തീവണ്ടിയിലിരിക്കെയാണ് ഒരാശയം മനസ്സിൽ തെളിഞ്ഞത്. എഴുതാൻ ഒരാഴ്ച പോലും വേണ്ടി വന്നില്ല.
Esta historia es de la edición September 14, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 14, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം