![കാലമെത്ര കൊഴിഞ്ഞാലും... കാലമെത്ര കൊഴിഞ്ഞാലും...](https://cdn.magzter.com/1408684117/1731063392/articles/q4TArL2uC1731346616901/1731347205062.jpg)
வബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണലിൽ ഉറങ്ങുന്ന ചിരി വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം.
എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ കൊച്ചിൻ ഹനീഫയുടെ വിവിധ ഭാവ ങ്ങളിലുള്ള ചിത്രങ്ങൾ. ഷെൽഫിൽ നിറയെ അവാർഡ് ഫലകങ്ങൾ, സ്നേഹോപഹാരങ്ങൾ.
ജീവിതപങ്കാളി ഫാസിലയുടെയും മക്കളുടെയും വാക്കുകളിൽ കേട്ടു, കൊച്ചിൻ ഹനീഫയുടെ ചിരിയും വർത്തമാനങ്ങളും. കരുത്തോടെ ജീവിക്കാൻ ഫാസിലയ്ക്കു ദൈവം നൽകിയ രണ്ടു ചിറകുകൾ. അതാണ് മക്കൾ സഫയും മർവയും. ഒൻപതു വർഷം മുൻപ് വനിതയോടു സംസാരിക്കുമ്പോൾ കുരുന്നുകളായിരുന്നവർ ഇപ്പോൾ കൊച്ചുമിടുക്കികളായി വളർന്നു.
ഖൽബിലിന്നും ചിരിയോടെ
ഫാസില: ഓർക്കുന്നുണ്ടോ... അന്നു വനിതയോടു സംസാരിക്കുമ്പോൾ എന്നെ ഇടംവലം തിരിയാൻ വിടാത്ത കുറുമ്പികളായിരുന്നു രണ്ടും.
"ഉമ്മച്ചിയേ കൂട്ടുകാരുടെ വാപ്പച്ചിമാരെല്ലാം ഗൾഫിൽ നിന്നും വന്നല്ലോ ഞങ്ങളുടെ വാപ്പച്ചി എന്ത്യേ...' എന്ന് ചോദിച്ച് എന്നെ കുഴയ്ക്കും. അന്ന് കണ്ണീരു മറച്ചു പിടിച്ച് ഞാനവരോട് പറഞ്ഞ കള്ളങ്ങൾ എത്രയെന്നോ... വാപ്പച്ചിക്ക് ലീവ് കിട്ടിയില്ല, ഷൂട്ടിങ് തീർന്നിട്ടില്ല മോളേ' അങ്ങനെ എത്ര കള്ളങ്ങളിലൂടെ കടന്നുപോയ വർഷങ്ങൾ.
പിന്നെ, കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ മക്കളോടു പറഞ്ഞു. "ലീവ് കിട്ടാത്തൊരു യാത്രയിലാണു മക്കളേ വാപ്പച്ചി'. എന്താണ് ഉമ്മച്ചി അങ്ങനെ? സഫുവിന് സംശയം തീർന്നില്ല. “അതാണ് മരണം'. ഞാൻ പറഞ്ഞു.
അതിനു മുൻപ് ചില വേണ്ടപ്പെട്ടവരുടെ വേർപാടുകൾ അവർ കണ്ടിട്ടുണ്ട്. അതുപോലെ അവരുടെ വാപ്പച്ചിയും പോയെന്ന് തിരിച്ചറിഞ്ഞു.
സഫ: ഞങ്ങളെ ബോൾഡാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഉമ്മയ്ക്കാണ്. "ഹനീഫിക്കയുടെ മക്കളെ കണ്ടോ... എന്നു സഹതാപ നോട്ടമെറിഞ്ഞ് ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേ ഉമ്മ കണ്ണുകൊണ്ട് സിഗ്നൽ കൊടുക്കും. കുട്ടികൾ കേൾക്കെ അങ്ങനെയൊന്നും പറയല്ലേയെന്ന മട്ടിൽ.
കുറേക്കാലം ഉമ്മ പറഞ്ഞിരുന്ന ആ കള്ളങ്ങൾ മനസ്സിനു തണുപ്പായി. സത്യം തിരിച്ചറിയാനുള്ള പ്രായമെത്തിയപ്പോഴാണ് ഉമ്മ അനുഭവിച്ചിരുന്ന സങ്കടവും സംഘർഷവും എത്ര വലുതായിരുന്നുവെന്നു തോന്നിയത്.
Esta historia es de la edición November 09, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 09, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ