ഒരു മണ്ഡലകാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണർവ്വിലേയ്ക്കും ഉന്മേഷത്തിലേക്കും ഉയർത്തിയെടുക്കുന്ന അസാധാരണമായ ഒരു തീർത്ഥാടനകാലം. കഠിനമായി അദ്ധ്വാനിക്കാനും. അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനും മറ്റുള്ളവർക്ക് കൂടി നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കുവാനും വേണ്ടിയുളള നെട്ടോട്ടത്തിനിടയിൽ എല്ലാ ദുഃഖങ്ങളും മറന്ന്, മഹാദുരിതങ്ങൾക്കെല്ലാം മാറ്റമുണ്ടാകണെ എന്ന പ്രാർത്ഥനയോടെ മല കയറാനൊരുങ്ങുന്ന കാലം. അത് കഠിനമായ അച്ചടക്കത്തിന്റെ കാലമാണ്. മനസ്സും ശരീരവും പൂർണ്ണമായും ഒരു മഹാശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കാലം.
എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ദൗർബല്യങ്ങളിൽ നിന്നും രക്ഷിക്കാൻ സാക്ഷാൽ ശ്രീധർമ്മശാസ്താവിന് മാത്രമേ കഴിയൂ എന്ന ഉറച്ച ബോധ്യത്തോടെയുള്ള മുന്നോട്ടുപോക്കാണത്. ആ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ യാത്രയാണ്.
നമ്മുടെ ഉള്ളിലുള്ള ഈശ്വരീയ ചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നു എന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ പ്രത്യേകത. ഓരോ മനുഷ്യനും അതിനു വേണ്ടി നടത്തുന്ന ഒരുക്കങ്ങളാണ് ഈ തീർത്ഥയാത്രയെ അസാധാരണമാക്കുന്നത്. വ്രതമെടുത്ത് കർമ്മങ്ങളെല്ലാം യഥാ വിധി ചെയ്ത് ശരണം വിളിയോടുകൂടിയുള്ള ആ യാത്ര ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്.
മനസ്സും ശരീരവും ഒരു പോലെ ഈശ്വരനിലർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടി ക്കെട്ടുമായി കാടും മേടും താണ്ടി സ്വാമിഭക്തരായ മനു ഷ്യർ സാവധാനം മല കയറുകയാണ്. സാവധാനത്തിലെ അങ്ങോട്ടെത്താനാവൂ, സാവധാനത്തിലെ തിരിച്ചിറങ്ങാനും സാധിക്കൂ. മറ്റ് ക്ഷേത്രങ്ങളിലെന്നപോലെ ആർക്കും എളുപ്പത്തിൽ ഓടിക്കയറി ചെന്ന് തൊഴുതു മടങ്ങാനാവാത്ത ഒരിടമാണത്. അതിനൊരിക്കലും സാധിക്കാത്ത ഒരു മാനസികാവസ്ഥയിലായിരിക്കും ഓരോ സ്വാമി ഭക്തനും അഥവാ ഓരോ സ്വാമിയും.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.