ഓണവുമായി ബന്ധപ്പെട്ട് എത്രയെത്ര സങ്കൽപ്പങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് പണ്ടുണ്ടായിരുന്നത്. കാലം മാറി, ജീവിതം യാന്ത്രികമായി, ആചാരങ്ങൾ പലതും അപ്രത്യക്ഷമായി. ചിലതൊക്കെ വെറും ചടങ്ങുകളായി. ചിങ്ങമെത്തുന്നതോടെ പ്രകൃതി കൂടുതൽ മനോഹരിയായി മാറുന്നു. പൂക്കളായ പൂക്കളൊക്കെ പുഞ്ചിരി തൂകും. ഓണത്തുമ്പികൾ പാറിപ്പറക്കും. സ്വക്ഷേത്രസ്ഥിതനായ സൂര്യന്റെ രശ്മികൾക്ക് പോലും തിളക്കമേറും. ഓണത്തുമ്പികൾ എന്ന് വിളിക്കപ്പെടുന്ന മഞ്ഞനിറമുള്ള ശലഭങ്ങൾ ഓണക്കാലത്തെ പ്രത്യക്ഷപ്പെടാറുള്ളൂ. ഓണപ്പൊൻ വെയിലിൽ അവ നൃത്തമാടുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തവും ഓമനത്തവുമുണ്ട്.
കാലത്തിനൊപ്പം രീതികൾ മാറുന്നുവെങ്കിലും മലയാള നാടിന്റെ പ്രകൃതിക്കും മലയാളിയുടെ മനസ്സിനും ചിങ്ങമെത്തിയാൽ ഒരു ഉന്മേഷമാണ്. ഓണമെത്തിപ്പോയ് എന്ന വായ്ത്താരി എല്ലാ കാര്യത്തിലും ഉണ്ടാകും. നമ്മുടെ മനസ്സുകളിലേക്ക് ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവത്തിന്റെയും ഉന്മേഷം നിറക്കുന്നതാണ് ഓണക്കാലം.
ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖം. ചില ഗൃഹങ്ങളിലെ അടുക്കളകൾ എന്നും പുകയാത്ത ഒരു കാലമുണ്ടായിരുന്നു. വയറൊട്ടി വിശപ്പ് സഹിച്ച ആ കാലഘട്ടങ്ങളിലും മലയാളിയുടെ ചുണ്ടിൽ ചിരി ഒഴിയുമായിരുന്നില്ല. അതൊരു സഹനശക്തിയുടെ ഉൾപ്രേരണ കൊണ്ടായിരുന്നു. എന്നാൽ ഈ ശക്തി മലയാളി നേടിയെടുത്തത് ഓണമെന്ന മഹത്തായ ആഘോഷത്തിൽ നിന്നാണെന്ന് നിസ്സംശയം പറയാം. തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണ പുടവ ധരിച്ച് ഓണസദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക. ഇന്ന് മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ഓണം പോലെ ജീവിക്കുവാനുള്ള സാമ്പത്തികശേഷി കൈവരിച്ച മലയാളിക്ക് അതിനുള്ള പ്രേരണ നൽകിയത് ഓണം പ്രദാനം ചെയ്ത മധുരസങ്കൽപ്പങ്ങളും സ്വപ്നങ്ങളുമായിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.