ദേവലോകത്തും ഭൂമിയിലും വിനാശങ്ങൾ വിതച്ച് നാടിനെ വിറപ്പിച്ച മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിൽ വച്ചാണ്. മഹിഷി നിഗ്രഹത്തിന്റെ മധുരസ്മരണ പുതുക്കുന്നതാണ് പേട്ടതുള്ളൽ. ആദ്യ കാലങ്ങളിൽ മകരവിളക്ക് ദിവസം മാത്രമായിരുന്ന പേട്ട തുള്ളൽ. പിന്നെ വ്രത ശുദ്ധിയുടെ വൃശ്ചികം പിറക്കുമ്പോൾ തന്നെ പേട്ടതുള്ളലിന്റെ മഹിമയിലേയ്ക്ക് എരുമേലി മിഴിതുറക്കും. തീർത്ഥാടനകാലത്ത് മാത്രമല്ല മാസപൂജ കൾ ഉൾപ്പെടെ ശബരിമല നട തുറക്കുമ്പോഴെല്ലാം പേട്ട തുള്ളലുമുണ്ട്. ശരീരത്ത് സിന്ദൂരം പൂശി കയ്യിൽ ഗദ, വാൾ, ശരം, അമ്പ് എന്നിവയും പച്ചത്തുപ്പും ഏന്തി “അയ്യപ്പ തിന്തകത്തോം...സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരിക്കൊത്ത് താളം ചവിട്ടി തുള്ളി നീങ്ങുന്ന അയ്യപ്പന്മാരെയാണ് കാണാനാവുന്നത്.
എരുമേലി കൊച്ചമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. നേരെ വാവര് പള്ളിയി ലേക്ക്. അവിടെ പ്രദക്ഷിണം വച്ച്, കാണിക്കയിട്ട്, ശരണം വിളിച്ച് വലിയമ്പലത്തിലേയ്ക്ക്. അവിടെ പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിൽ പച്ചത്തുപ്പു നിക്ഷേപിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി പേട്ടതു ദർശനം നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ച് പേട്ട തുള്ളലിന് വിരാമം കുറിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘങ്ങളുടെ എത്ര ള്ളൽ നടന്നാലും ഐതിഹ്യത്തിന്റെ പിൻബലവും പാരമ്പര്യ വുമുള്ളത് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലിനാണ്. ആചാരപ്പൊലിമയിൽ ആദ്യം അമ്പലപ്പുഴ സംഘം വാവർ പള്ളിയിൽ കയറും. എന്നാൽ ആലങ്ങാട്ട് സംഘം പള്ളിയിൽ കയറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി ശബരിമലയിലേക്ക് പോയി എന്നതാണ് വിശ്വാസം. അയ്യപ്പന്റെ മാതൃസ്ഥാനമാ അമ്പലപ്പുഴയ്ക്ക്. പിതൃ സ്ഥാനം ആലങ്ങാട്ടുകാർക്കും. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി യാക്കി അമ്പലപ്പുഴക്കാർ പേട്ട തുള്ളുമ്പോൾ, പകൽനേരത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെക്കണ്ട് ആലങ്ങാട്ടുകാരും പേട്ടതുള്ളും.
മേളക്കൊഴുപ്പിൽ അയ്യപ്പ തിന്തകത്തോം...' പാടി ചുവടുകൾ വച്ച് തുള്ളിച്ചാടി നീങ്ങുമ്പോൾ നൂറ്റാണ്ടുകൾക്ക് പിന്നിൽ മഹിഷി നിഗ്രഹത്തിനായി പുറപ്പെട്ട അയ്യപ്പനെ വാവർ സ്വാമി അനുഗമിച്ചതിന്റെ ഓർമ്മയാണ് പുതുക്കുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.