ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ. ലോകത്തുളള എല്ലാ ജീവികൾക്കും പക്ഷഭേദം കൂടാതെ ലഭിക്കുന്ന ഒരു സംഭവമാണ് മരണം. അത് എവിടെ വച്ച് എപ്പോൾ സംഭവിക്കുമെന്നത് സൂക്ഷ്മമാണ്. ആർക്കും പ്രവചിക്കാനാകാത്ത രഹസ്യമാണ്. അത്തരത്തിലു ളള മരണം ഓരോരുത്തരുടേയും കർമ്മവിനകൾക്കനുസൃതമായി സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മരണമില്ലാതെ ജീവിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ സാധാരണ മനുഷ്യർക്ക് അത് അസാധ്യമാണ്. എങ്കിലും സിദ്ധന്മാരും മഹർഷിമാരും കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നതായി പുരാണ ഇതിഹാസങ്ങളിൽ പറയുന്നു. ഈവിധം മരണമില്ലാതെ ഇന്നും ചിരഞ്ജീവികളായി ജീവിച്ചുകൊണ്ടിരിക്കുന്നവർ ഇവരാണ്.
“അശ്വത്ഥാമാ ബലിർ വ്യാസോ
ഹനുമാൻ ച വിഭീഷണ
കൃപ പരശുരാമൻ ച
സപ്തൈ തേ ചിരഞ്ജീവി
അശ്വത്ഥാമൻ, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നീ ഏഴു പേരും ചിരഞ്ജീവികളാണെന്ന് പുരാണമതം. മാർക്കണ്ഡേയനും ചിരഞ്ജീവി വരംനേടിയെന്നും പറയപ്പെടുന്നു.
ഇവിടെ പറഞ്ഞ ഏഴുപേരും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതായും, ക്ഷേത്രത്തിൽ ഭഗവൽദർശനം നടത്തിയശേഷം ക്ഷേത്രത്തിൽ അല്പ നേരം ഇരുന്നശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്കൊപ്പം വീടുവരെ ഈ ഏഴുപേരും വരുന്നതായും അതുകൊണ്ട് ക്ഷേത്രത്തിൽ പോയാൽ തിരിച്ച് നേരെ വീട്ടിലേക്ക് വരണമെന്ന് കാരണവന്മാർ പറഞ്ഞുവച്ചിട്ടുളളത് ഇതുകൊണ്ടാണ്. ഈ സപ്ത ചിരഞ്ജീവികൾക്ക് പ്രത്യേക ഗായത്രി മന്ത്രങ്ങളും പറയപ്പെട്ടിട്ടുണ്ട്.
ഹനുമാൻ
വാനര തലവനായ കേസരിയുടെയും അ നയുടെയും പുത്രനായ ഹനുമാൻ ഭക്തിപാരമ്യതയുടെ ഉത്തമ ഉദാഹരണമായി വിളങ്ങിയ ബ്രഹ്മ ചാരിയാണ്. ഹനുമാനെ ശിവന്റെ അവതാരമെന്നും കരുതപ്പെടുന്നു. വായുപുത്രൻ, ആനേയൻ, മാരുതി എന്നിങ്ങനെ പല പേരുകൾ ഹനുമാനുണ്ട്. സൂര്യനിൽ നിന്നും പല കലകളും അഭ്യസിച്ച ശിഷ്യനാണ് ഹനുമാൻ. രാമായണ ത്തിൽ സുന്ദരകാണ്ഡത്തിലെ നായകൻ.
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഹനുമാന് പ്രത്യേക സന്നിധികളുണ്ട്. ഹനുമാന് ചിരഞ്ജീവി പട്ടവും അഷ്ട മഹാസിദ്ധിയും സീതാദേവി നൽകിയതായി പുരാണങ്ങൾ പറയുന്നു.
പരിശുദ്ധമായ മനസ്സോടെയും തീവ്രഭക്തിയോടെയും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ശക്തിയുള്ള മികച്ച വീരന്മാരായി വിളങ്ങുന്നവരെല്ലാം ഹനുമാന്റെ അംശമായി കരുതപ്പെടുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.