ചോറ്റാനിക്കര ക്ഷേത്രത്തിന് മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ഒരു പ്രത്യേകതയുണ്ട്. ആശ്രിതവത്സലയും ഇഷ്ടവരദായിനിയുമായ ഇവിടുത്തെ ദേവി ഒരേദിവസം തന്നെ വ്യത്യസ്തങ്ങളായ മൂന്ന് രൂപഭാവങ്ങളിലാണ് ഭക്തർക്ക് ദർശന പുണ്യം നൽകുന്നത്. പ്രഭാതത്തിൽ വെള്ള വസ്ത്രം ധരിച്ച് കൊല്ലൂർ മൂകാംബികാഭാവത്തിൽ മഹാസരസ്വതിയായും, ഉച്ചയ്ക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഭദ്രകാളിയായും, വൈകിട്ട് നീലവസ്ത്രം ധരിച്ച് ദുർഗ്ഗാ പരമേശ്വരി ഭാവത്തിലുമാണ് ദേവിയുടെ ദർശനസായൂജ്യം ഭക്തർക്ക് ലഭി ക്കുന്നത്. ഈവിധം എല്ലാ പ്രധാനഭാവങ്ങളിലും ആരാധിക്കപ്പെടുന്നതിനാൽ ചോറ്റാനിക്കര അമ്മയെ ആദിപരാശക്തിയായാണ് ആരാധിക്കപ്പെടുന്നത്.
ശബരിമലയും ഗുരുവായൂരും കൊടുങ്ങല്ലൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന ചോറ്റാനിക്കര ക്ഷേത്രം നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണെന്നാണ് വിശ്വാസം. ചോറ്റാനിക്കര ഭഗവതിക്ഷേത്രം എന്നാണ് വിളിപ്പേരെങ്കിലും, മഹാലക്ഷ്മിക്കൊപ്പം തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണു ക്ഷേത്ര വിനേയും പ്രതിഷ്ഠിച്ചിട്ടുള്ളതിനാൽ ലക്ഷ്മിനാരായണ സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിലെ ആരാധന. മഹാ ദേവ സാന്നിധ്യം ഉള്ളതിനാൽ ചോറ്റാനിക്കര അമ്മയെ പാർവ്വതിയായും സങ്കൽപ്പിച്ചു പോരുന്നു.
ക്ഷേത്രോൽപ്പത്തി
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായ ആദിശങ്കരനുമായി ബന്ധപ്പെട്ടതാണ് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ഉത്പത്തി ചരിത്രം.
ആദ്ധ്യാത്മിക ചിന്തയിലും വിദ്യാസമ്പന്നതയിലുമൊക്കെ പുകൾപെറ്റതാണെങ്കിലും തന്റെ ജന്മനാട്ടിൽ വിദ്യാദേവതയായ സരസ്വതിക്ക് ഒരു ക്ഷേത്രം ഇല്ല എന്നുള്ളത് ശങ്കരാചാര്യരുടെ ഒരു വലിയ ദുഃഖം ആയിരുന്നു. അതിനൊരു പരിഹാരം തേടി ദേവപ്രീതിക്കായി അദ്ദേഹം കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനത പസ്സിനൊടുവിൽ തപസ്സിൽ സംപ്രീതനായ സരസ്വതിദേവി ശങ്കരാചാര്യർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം തന്റെ ആഗ്രഹം ദേവിക്ക് മുന്നിൽ ഉണർത്തിച്ചു. എന്നാൽ തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകുവാൻ വിസമ്മതിച്ച ദേവി ഒടുവിൽ ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാൻ തീരുമാനിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.