കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു എന്നാണ് പഴമക്കാർ പറയാറ്. പക്ഷേ മറ്റൊരു മാസങ്ങ ളിലും കാണാത്ത അനവധി വിശേഷദിനങ്ങൾ നിറഞ്ഞ താണ് കർക്കിടകം. ദുഷ്ടത കൾ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കർക്കിടകം. ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കും എന്നാണ് വിശ്വാസം. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ളക്കർക്കി ടകത്തെ പണ്ട് പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ അത് പുണ്യദായകമായ രാമായണമാസമായി മാറി.
ഭഗീരഥന്റെ തപസ്സാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാൻ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാൻ തുടങ്ങിയത് കർക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കർക്കിടകത്തെ രാമായണ മാസമാക്കി തീർത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തിൽ വളരെ നല്ലതാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിത കഥ വിവരിക്കുന്ന രാമായണ പാരായണത്തിലൂടെ വരും തലമുറകൾക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭ്യമാക്കുന്നു എന്ന വസ്തുത അൽപ്പം ആശ്വാസം പകരുന്നു. ത്യാഗത്തിന്റെ കഥയാണ് രാമായണം. ആരുടെ ത്യാഗമാണ് വലുത് എന്നുപറയുവാൻ പറ്റാത്തവിധം രാമായണത്തിലെ ശ്രേഷ്ഠന്മാർ തമ്മിൽ മത്സരിക്കുന്നു.
തനിക്ക് നിയമപ്രകാരം അവകാശപ്പെട്ട അയോദ്ധ്യയിലെ രാജസിംഹാസനം അച്ഛന്റെ വാക്കുപാലിക്കാനായി ഉപേക്ഷിച്ച് വനാന്തരങ്ങളിലേക്ക് പോയ ശ്രീരാമൻ, അമ്മ തനിക്കുവേണ്ടി സംഘടിപ്പിച്ചു തന്ന അയോദ്ധ്യയിലെ രാജസിംഹാസനം ഒന്ന് നോക്കുക പോലും ചെയ്യാതെ ജ്യേഷ്ഠന്റെ നിർദ്ദേശം പാലിക്കാൻ ഒരു കുഗ്രാമത്തിൽ പർണ്ണശാലയുണ്ടാക്കി ശ്രീരാമന്റെ പാദുകങ്ങൾ വെച്ച് മുനിവേഷത്തോടെ രാജ്യസേവനം ചെയ്ത ഭരതൻ, കൊട്ടാരത്തിലെ സുഖജീവിതം ഉപേക്ഷിച്ച് ഭർത്താവിനെ അനുഗമിക്കാൻ കൂർത്ത മുള്ളുകളും കല്ലുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ സഞ്ചരിച്ച സീത, സഹോദരനെ സേവിക്കാൻ തന്റെ പത്നിയോട് യാത്ര പറഞ്ഞ് വനത്തിലേക്ക് പോയ ലക്ഷ്മണൻ, ഭർത്താവിനെ യാത്രയാക്കി വിരഹിണിയായി ജീവിതം തുടർന്ന ഊർമ്മിള, സഹോദരനെ ഭരണത്തിൽ സഹായിച്ച് മുനിവേഷത്തോടെ നന്ദിഗ്രാമത്തിൽ താമസിച്ച ശത്രുഘ്നനും പി ശ്രുതകീർത്തിയും, ഈ സഹോദരന്മാരുടെയും അവരുടെ പത്നിമാരുടെയും ത്യാഗം ലോകചരിത്രത്തിൽ സമാനതയില്ലാതെ ഇന്നും തിളങ്ങിനിൽക്കുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.