ഭഗവാൻ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തിൽ മുങ്ങിയപ്പോൾ, ദ്വാരകയിൽ ഭഗവാൻ പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം. ദശരഥപുത്രന്മാരായ ലക്ഷ്മണന്റേയും ഭരതന്റേയും ശത്രുഘ്നന്റേയും വിഗ്രഹങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതൽ ശ്രീരാമദേവനാണ്. ഭരതൻ പ്രതിഷ്ഠയായിട്ടുളള കൂടൽമാണിക്യവും, ലക്ഷ്മണൻ പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നൻ പ്രതിഷ്ഠയായിട്ടുളള പായമ്മൽ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദർശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താൽ കർക്കിടകമാസത്തിൽ നാലമ്പലദർശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. തൃപ്രയാറിൽ തുടങ്ങി ഉച്ച പൂജയ്ക്കു മുൻപു ഈ നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് വലിയ പുണ്യമാണ്.
ശ്രീരാമന്റെ ചക്രവർത്തി രൂപത്തിലുളള പ്രതിഷ്ഠയാണ് തൃപ്രയാറിലേത്. ഭഗവാന്റെ അങ്ങനെയൊരു ഭാവത്തിലുളള പ്രതിഷ്ഠ വേറെയില്ല എന്നാണ് മേൽശാന്തി കാവനാടുമന രവി നമ്പൂതിരി പറയുന്നത്. ഖരവധം കഴിഞ്ഞുളള സങ്കൽപ്പമായതിനാൽ തൃപ്രയാർ തേവർക്ക് രൗദ്രത അൽപ്പം കൂടുതലാണെന്നും മേൽശാന്തി പറയുന്നു. ശ്രീരാമന്റെ പ്രതിഷ്ഠയാണെങ്കിലും തീമൂർത്തികളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റെയും ശക്തിയും ചൈതന്യവുമുണ്ട് തേവർക്ക്. അത്രയ്ക്ക് പവർഫുൾ ആണ് തൃപ്രയാർ തേവർ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.