അച്ഛൻ ജയൻ മുളങ്ങാട്, പണ്ട് പല സിനിമകളുടെയും നിർമ്മാതാവ് ആയിരുന്നു. ദൂരദർശനിൽ സീരിയലും, ഡോക്യുമെന്ററിയും മറ്റും ചെയ്തിട്ടുള്ള അച്ഛന്റെ വലിയ മോഹം ആയിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണം എന്നത്.
എന്നാൽ, കുടുംബത്തിന് വേണ്ടി പല സാഹചര്യങ്ങൾ കൊണ്ട്, അച്ഛന് സിനിമയോട് വിടപറഞ്ഞ് മറ്റൊരു ജോലിയുമായി വിദേശത്തേയ്ക്ക് പോകേണ്ടി വന്നു. അച്ഛൻ പുറത്തേക്ക് പോയപ്പോൾ, അതേ മോഹം എന്റെയുള്ളിലും ഉടലെടുത്ത കാര്യം ആരും അറിഞ്ഞില്ല. സിനിമയെക്കുറിച്ച് ഞാൻ ഇടയ്ക്ക് വീട്ടിൽ സംസാരിക്കുമായിരുന്നെങ്കിലും, എല്ലാവരും കരുതിയത് പതുക്കെ പഠനവും, അത് കഴിഞ്ഞ് ജോലിയും ഒക്കെ ആകുമ്പോൾ ഞാൻ അച്ഛനെപ്പോലെതന്നെ, സിനിമയോട് ബൈ പറയും എന്നായിരുന്നു. പക്ഷേ, എന്തുകൊണ്ടോ, മുമ്പോട്ടുപോകുംതോറും എന്റെയും ഇടം സിനിമ തന്നെയാണെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെയാണ് വി.കെ. പ്രകാശ് സാറിന്റെ പരസ്യചിത്രങ്ങളിൽ അസിസ്റ്റ് ചെയ്യുന്നത്. ശേഷം മാതൃഭൂമി ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോയിൻ ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ നീണ്ട 32 വർഷങ്ങൾക്കു ശേഷം ഒരു സിനിമ സംവിധാനം ചെയ്യുന്നത്. "ഹലോ നമസ്തേ'എന്ന ചിത്രത്തിൽ ഞാൻ സഹസംവിധായകൻ ആയിരുന്നു. ഈ അനുഭവങ്ങൾ എല്ലാം എന്നെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും മോശസമയം അതായിരുന്നു!!! റിലീസായ ആദ്യ ചിത്രം വാലാട്ടി ആയിരുന്നെങ്കിലും, എന്റെ ശ്രമവും, ആഗ്രഹവും ആദ്യം വാലാട്ടിക്ക് വേണ്ടി ആയിരുന്നില്ല. രണ്ട് കഥകൾ കൊണ്ട് ഒരുപാട് നടന്നു. തുറന്നു പറഞ്ഞാൽ, ജീവിതത്തിലെ ഏറ്റവും മോശം സമയം അതായിരുന്നു. കുറെ അധികം സ്വപ്നങ്ങൾ മാത്രമാണ് അന്ന് എന്നെ മുന്നോട്ടു നയിച്ചിരുന്നത്. വർഷങ്ങൾ കഠിനപ്രയത്നം ചെയ്തിട്ടും, ആഗ്രഹിച്ച സിനിമ നടക്കാതെ ആകുമ്പോൾ ഒരു സിനിമാ മോഹിക്ക് ഉണ്ടാവുന്ന നിരാശ പറയേണ്ടതില്ലല്ലോ! മാനസികമായി ഞാൻ തളർന്നുപോയിരുന്നു. ഇനി എന്താണ് അടുത്തത് എന്ന് ചിന്തിക്കാൻ പോലും ആവാത്ത വണ്ണം ഇരുട്ടു നിറഞ്ഞ ദവസങ്ങളായിരുന്നു അത്.
പ്രതീക്ഷ നൽകിയത് വിജയ്ബാബു
この記事は Nana Film の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の October 1-15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.