
രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ട്രാക്കിന്റെ തുമ്പിൽ ലോഹം ഉരയുന്ന നേർത്ത ശബ്ദം, കണ്ണെത്തുന്നിടത്ത് ഒന്നും കണ്ടില്ല, ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും ചുട്ടികുത്തിയ പോലുള്ള മുഖം പ്രത്യക്ഷമായി. ഇരുളിൽ ശക്തിയേറിയ വെളിച്ചത്തിൽ ഉറഞ്ഞുതുള്ളുന്ന തെയ്യത്തിന്റെ പകർച്ചതോന്നി. കോയമ്പത്തൂരിൽ നിന്ന് ജബൽപ്പൂരിലേക്ക് ആഴ്ചയിലൊരിക്കൽ യാത്ര നടത്തുന്ന സ്പെഷ്യൽ ട്രെയിനാണിത്. രാത്രിയായതിനാൽ ഇടിച്ചു കയറാൻ മാത്രം ആളുകളൊന്നും പ്ലാറ്റ് ഫോമിലില്ല. ബാഗുമെടുത്ത് അകത്തേക്ക് കടന്നു. എല്ലാവരും ഉറക്കത്തിലാണ്. ബെർത്ത് കണ്ടെത്തി ഉറങ്ങാൻ കിടന്നു. കുറേ തവണ വന്ന വഴിയാണല്ലോ. കൊങ്കണും പനവേലുമെല്ലാം കഴിഞ്ഞതോടെ ബെർത്തുകളിൽ ഭൂരിഭാഗവും കാലിയായി. 35 മണിക്കൂർ യാത്ര വലിയ വിശേഷങ്ങളില്ലാതെ കടന്നുപോയി.
ശിശുപാലന്മാരുടെ ചേദി രാജ്യം
ജബൽപ്പൂർ പട്ടണ പ്രാന്തത്തിലുള്ള പ്രദേശമാണ് മദൻ മഹൽ. പതിനൊന്നാം നൂറ്റാണ്ടിൽ രാജഗോണ്ട് ഭരണാധികാരികൾ പണികഴിപ്പിച്ച മദൻ മഹലിലെ റാണി ദുർഗാവതി കോട്ടയാണ് ഈ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കി മാറ്റിയത്. നർമ്മദയുടെ ദാനമാണ് ജബൽപ്പൂർ നഗരം. നഗരനാമത്തിന് പിന്നിൽ നിരവധി കഥകളുണ്ട്. ജബലി എന്ന സന്യാസി നർമ്മദയുടെ തീരത്ത് തപസ് ചെയ്തിരുന്നെന്നും അതിൽ നിന്നാണ് പേര് ഉണ്ടായതെന്നുമാണ് അവയിലൊന്ന്. അബി ഭാഷയിൽ ജബൽ എന്നാൽ മല എന്നാണ്. ഇതിൽ നിന്നുമാണെന്ന് മറ്റൊരു വാദം. ബ്രിട്ടീഷ് ഭരണകാലത്ത് ജബ്ദുൽ പോർ എന്നായിരുന്നു. 2006 ൽ മുനിസിപ്പൽ കോർപറേഷനാണ് പുനർനാമകരണം ചെയ്തത്. ഹൈന്ദവ പുരാണ പ്രകാരം മൂന്ന് അസുരന്മാർ ഈ പ്രദേശത്ത് കഴിഞ്ഞിരുന്നെന്നും മൂന്നു പേരെയും ശിവൻ പരാജയപ്പെടുത്തിയെന്നും ഒരു കഥയുണ്ട്. അസുരന്മാരിൽ പ്രധാനിയായ ത്രിപുരാസുരൻ നഗരത്തിന് ത്രിപുർ തീർഥ് എന്നു പേര് നൽകിയെന്നും പുരാണങ്ങൾ പറയുന്നു. മഹാഭാരതം എഴുതപ്പെട്ട കാലത്ത് ഉണ്ടായിരുന്ന ശിശുപാലന്മാരുടെ ചേദി രാജ്യം ഇവിടമായിരുന്നെന്നാണ് കരുതപ്പെടുന്നത്. സ്റ്റേഷന് സമീപത്തായാണ് മുറിയെടുത്തത്. ചെറിയ മുറി. സന്ധ്യയാ യിത്തുടങ്ങിയതിനാൽ കൊതുകുകൾ പാറുന്നു. അപരിചിതമായ ഈ നഗരത്തിലെ കൊതുകുകൾ ഏത് തരക്കാരവുമെന്ന ആധിയിൽ കണ്ണടച്ചു കിടന്നു. ഉറക്കം നടക്കുന്ന ലക്ഷണം കണ്ടില്ല. ദേഹത്ത് എന്തെല്ലാമോ അരിച്ചു നടക്കുന്നു. അതിൽ തട്ടി ഉറക്കം ഉടഞ്ഞുപോയി.
ബഡാഘാട്ടിലേക്ക്
この記事は Mathrubhumi Yathra の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി