മലയാളികളുടെ ഗൾഫാണ് ചാവക്കാട്, ഉരുവിലും പായ്ക്കപ്പലിലും പ്രതീക്ഷകളുടെ മാറാപ്പ് തോളിലിട്ട് കടൽ കടന്ന ച രിത്രമാണ് ഈ തീരദേശ മണ്ണ് ഇന്നോളം പ റഞ്ഞിട്ടുള്ളത്. എന്നാൽ ആനക്കോട്ടിൽ കുടുംബത്തിലെ ആർ പി മുഹമ്മദ് ഉണ്ണിയുടെ മകൾ നൗഷിജ തന്റെ യാത്ര തുടങ്ങിയത് ചാവക്കാടിന്റെ ഈ പരിചിത വഴികളിലൂടെയല്ലായിരുന്നു. കൂട്ടത്തിൽ ചെറുതും പാ യത്തിൽ ഇളപ്പവുമായത് കൊണ്ട് തന്നെ ആനക്കോട്ടിൽ കുടുംബത്തിലെ ഇളമുറക്കാരിയെ പൊടിമോളെന്നാണ് അന്ന് വിശേഷിപ്പിച്ചത്. കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നെങ്കിലും സ്വപ്നത്തിലും സ്വാഭാവത്തിലും അത് പൊടിയായിരുന്നില്ല "നൗഷി എന്നു പ്രിയപ്പെട്ടവർ വിളിക്കുന്ന നൗഷിജ. സൗന്ദര്യ സങ്കൽപ്പങ്ങളുടെ മുഖച്ഛായ മാറ്റി വിശ്വ ബ്രാൻഡായി വളർന്ന ഫാറ്റിസിന്റെ അമരക്കാരിയായി പൊടിമോൾ വളർന്നു. സൗന്ദര്യലോകത്ത് പുതിയ സാമ്രാജ്യം സൃഷ്ടിച്ച നൗഷിയുടെ കഥ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. തൃശൂരിന്റെ മണ്ണിൽ നിന്നും വിശ്വ ഭൂപടത്തിൽ ഇടം പിടിച്ച ഫാറ്റീസിന്റെയും അതിന്റെ സാരഥി നൗഷിജയുടെയും കഥയാണ് ഇത്തവണ കവർസ്റ്റോറി പറയുന്നത്.
വളരെ പ്രിവിലേജഡായിട്ടുള്ള ഒരു കുടുംബത്തിലെ അംഗമായിട്ടായിരുന്നു നൗഷിയുടെ ജനനം. വലിയ മതിലും അതിനു ള്ളിലെ വീടും, മുസ്ലിം ലീഗിന്റെ രാഷ്ട്രീയവുമൊക്കെയായി ആനക്കോട്ടിൽ തറവാട് എപ്പോഴും തിരക്കിലായിരുന്നു. യക്ഷി പാലയും കിണറും കുളവുമൊക്കെയുള്ള ബാല്യം പൊടിമോളുടെ ജീവിതത്തെ കൂടുതൽ സൗന്ദര്യപൂർണമാക്കി. ഉമ്മ ഫാത്തിമയുടെ കൂട്ടും ചേച്ചിന്മാരുടെ സൗഹൃദവും ഒക്കെ ജീവിതത്തിന് അർത്ഥവും നിറവും നൽകിയ കാലം. കുന്ദംകുളം അൻസാറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഐസിഐ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കിയ നൗഷി വിമല കോളേജിൽ ഹോം സയൻസിൽ ജോയിൻ ചെയ്തു. ടെക്സ്റ്റൈൽസ് ടെക്നോളജിയോടും സൈക്കോളജിയോടുമുള്ള ഇഷ്ടം എത്തിച്ചത് ഹോം സയൻസ് ബിരുദത്തിലാണ്. ജീവിതത്തിന്റെ പിന്നീടുള്ള ഒഴുക്കുകളെ നിയന്ത്രിച്ചതാകട്ടെ ഈ ഡിഗ്രി കാലയളവ് ആയിരുന്നു.
Denne historien er fra July - August 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July - August 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.