"പുഴയുടെ തീരത്തൊരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു... പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപുഴ കണ്ടു തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടൂ...
എന്ന ഓണപ്പാട്ട് ഓണക്കാലത്തിനൊപ്പം കലോത്സവവേദികളെയും കീഴടക്കി മുന്നേറാൻ തുടങ്ങിയിട്ട് അഞ്ചുവർഷമായി. ലളിതസുന്ദരമായ വരികളും മികച്ച ആലാപനവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്. ഈ പാട്ട് ആസ്വാദകർ ഏറ്റെടുത്തതോടെ ചിത്ര അരുൺ എന്ന യുവഗായികയെയും മലയാളക്കര മനസ്സിനോടു ചേർത്തു.
റെക്കോഡിങ് ഓണക്കാലത്ത്
ഒരു ഓണക്കാലത്തുതന്നെയാണ് പാട്ടിന്റെ റെക്കോഡിങ് നടന്നതെന്ന് ചിത്ര അരുൺ ഓർമിക്കുന്നു. ഗാനരചന രാജേഷ് അത്തിക്കയവും സംഗീതം ജോജി ജോൺസുമാണ് . സീഡി യുഗത്തിന്റെ അവസാനമായിരുന്നു അത്. ഒരു സീഡി ഇറക്കണമെങ്കിൽ പത്തു പാട്ടുകൾ വേണം. യുട്യൂബ് റിലീസാണെങ്കിൽ ഇപ്പോൾ ഒന്നോ രണ്ടോ പാട്ട് മതി. പത്തു പാട്ടുകൾ റെക്കോഡ് ചെയ്യാനുള്ള പ്രൊഡക്ഷൻ കോസ്റ്റ് എല്ലാവർക്കും താങ്ങാനാവുന്നതല്ല.
റിസ്കെടുത്ത് റെക്കോഡിങ്
അന്ന് വലിയ റിസ്കെടുത്താണ് ജോജി ചേട്ടൻ ആ പാട്ട് റെക്കോഡ് ചെയ്തത്. ആ ആൽബത്തിൽ നാല് പാട്ടുകളാണ് പാടിയത്. അതിനൊന്നും പ്രതിഫലം ഇല്ല. എനിക്കെന്നല്ല ആൽബവുമായി സഹകരിച്ച പലർക്കും പ്രതിഫലം നൽകിയിരുന്നില്ല. ജോജിച്ചേട്ടന്റെ ബുദ്ധിമുട്ട് അറിയാവുന്നതിനാൽ ആരും ചോദിച്ചുമില്ല. നല്ല പാട്ടുകൾ പാടാൻ പറ്റുക എന്നത് ഒരു അനുഗ്രഹമായാണ് കരുതിയിരുന്നത്.
Denne historien er fra August 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...