തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്
Kudumbam|September 2023
സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്കേണ്ടത്. വിദ്യാലയാനുബന്ധ പ്രവർത്തനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പലതരം കഴിവുകളുടെ പരിശീലനമാണ് ഗൃഹപാഠമായി നൽകേണ്ടത്...
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്

ഹോം വർക്കുകൾ ചെയ്ത് വലയുന്ന രക്ഷിതാക്കളും ഹോംവർക്ക് നൽകാത്തതിനാൽ പഠനനിലവാരം പോരെന്ന് വിലയിരുത്തി കുട്ടിയെ സ്കൂൾ മാറ്റുന്ന രക്ഷിതാക്കളും നമുക്കു ചുറ്റുമുണ്ട്. ഉയർന്ന നിലവാരത്തിന്റെ അടയാളമായി രക്ഷിതാക്കൾ ഹോം വർക്കുകളെ കാണുന്നതിന്റെ സമ്മർദം പലപ്പോഴും സ്വകാര്യ സ്കൂൾ അധ്യാപകരെ സ്വാധീനിക്കാറുമുണ്ട്. ഹോംവർക്കുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം.

 മനുഷ്യരുടെ ആദ്യ വിദ്യാലയം വീടാണ് എന്ന കാഴ്ചപ്പാടിനോട് ആർക്കും വിയോജിപ്പില്ല. ജനനം മുതൽ തന്നെ കുട്ടിയെ പലതരത്തിലുമുള്ള അറിവുകൾ സ്വായത്തമാക്കാൻ മുതിർന്നവർ സഹായിക്കുന്നുണ്ട്. അമ്മയാണല്ലോ ആദ്യ അധ്യാപിക.

ഏതൊരാൾ സഹായിച്ചാലും വളർത്താവുന്ന അറിവുകളും കഴിവുകളും മാത്രമേ പണ്ട് ജീവിക്കാൻ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ, അറിവിന്റെ വിസ്ഫോടനാത്മകമായ വ്യാപനത്തോടെ വീട്ടിൽനിന്ന് ലഭ്യമാക്കാവുന്ന അഭ്യാസങ്ങൾ മാത്രം മതിയാവാതായതോടെയാണ് സ്കൂൾ എന്ന സങ്കൽപം പോലും രൂപപ്പെട്ടതെന്നാണ് ചില വിദ്യാഭ്യാസ ഗവേഷകർ നിരീക്ഷിക്കുന്നത്. സ്കൂളിനെ വീടിന്റെ തുടർച്ച (Extension of home) എന്ന നിലയിൽ കാണാൻ തുടങ്ങിയത് ഈ കാഴ്ച പാടിൽ നിന്നാണ്. പിന്നീട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ഗുരുവിന്റെ വീട്ടിലേക്ക് കുട്ടികൾ പോകുന്ന രീതി കൈവന്നു.

വീട് ഒരു വിദ്യാലയം

വീട് ഒരു വിദ്യാലയമാണ് എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കുമ്പോൾ വീട്ടിൽനിന്നും സ്കൂളിൽനിന്നും ഒരേ കാര്യം തന്നെയാണോ പഠിക്കേണ്ടത് എന്ന കാര്യത്തിലേ സംവാദം ഉടലെടുക്കുന്നുള്ളൂ. സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീട്ടിൽ വന്ന് ആവർത്തിച്ച് അഭ്യസിക്കുന്ന പഠനരീതി ആരംഭിക്കുന്നത് 1930കളിലാണ്. പഠന സിദ്ധാന്തങ്ങളിൽ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങൾക്കുണ്ടായ മേൽക്കോയ്മയായിരുന്നു ഇതിനു കാരണം. ഇ.എൽ.തോണ്ടൈക്കാണ് ആവർത്തിച്ചുള്ള അഭ്യാസത്തിലൂടെയാണ് പഠനം നടക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത്. ഒരു അഭ്യാസം ചെയ്യുമ്പോൾ തെറ്റുകൾ വരാമെന്നും അവ ആവർത്തിച്ച് ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറലാണ് പഠനം എന്നും അദ്ദേഹം വാദിച്ചു. ശ്രമപരാജയ സിദ്ധാന്തം (Trial and Error Learning Theory) എന്നാണ് ഇത് അറിയപ്പെടുന്നത്.

Denne historien er fra September 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 mins  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024