ലോകത്ത് ആദ്യമായി എയ്ഡ്സ് (Acquired Immuno Deficiency Syndrome) കണ്ടത്തിയത് 1981ലാണ്. ന്യൂയോർക്കിലെ ആരോഗ്യ വിദഗ്ധരാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാക്കി ജീവൻ അപകടത്തിലാക്കുന്ന ഈ രോഗാവസ്ഥയെ തിരിച്ചറിഞ്ഞത്. പിന്നീട് വിവിധ രാജ്യങ്ങളിൽ എയ്ഡ്സ് കണ്ടെത്തുകയും രോഗനിർണയം, ചികിത്സ എന്നിവക്കായുള്ള ഗവേഷണങ്ങൾ നടക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1985ൽ രോഗനിർണയത്തിനുള്ള എലിസ (ELISA) ടെസ്റ്റ് വികസിപ്പിച്ചെടുത്തു.
ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) ആണ് എയ്ഡ്സിന് കാരണമാകുന്നത്. എച്ച്.ഐ.വി ബാധിച്ചവർ കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ എയ്ഡ്സായി രൂപപ്പെടാം. ഈ അവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പൂർണമായും പരാജയപ്പെടുകയും വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനത്തിൽ നിർണായക സ്ഥാനമുള്ള വെളുത്ത രക്താണുക്കളെ ദുർബലമാകുന്നതിനാൽ ക്ഷയരോഗം, മറ്റു സമാന അണുബാധകൾ തുടങ്ങിയവ വളരെ വേഗത്തിൽ ശരീര ത്തെ ബാധിക്കും.
എച്ച്.ഐ.വി പകരുന്നത്
പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്.ഐ.വി പകരുന്നത്. ലൈംഗിക വേളയിൽ ശരീരസ്രവങ്ങളുടെ കൈമാറ്റത്തിലൂടെ വൈറസ് പകരാം. കൂടാതെ രോഗബാധിതരിൽനിന്ന് രക്തം സ്വീകരിക്കുന്നതിലൂ ടെയും സുരക്ഷിതമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗത്തിലൂടെയും വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ലഹരി ഉപയോഗത്തിന് സിറിഞ്ചുകൾ സുരക്ഷിതമല്ലാതെ ഉപയോഗിക്കുന്നത് വൈറസ് പകരാൻ കാരണമാകാറുണ്ട്. മുലപ്പാൽ, ശരീരസ്രവങ്ങൾ എന്നിവയിലൂടെ എച്ച്.ഐ.വി പോസിറ്റിവായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും വൈറസ് ബാധിക്കുന്നു.
അക്യൂട്ട് എച്ച്.ഐ.വി
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3-6 ആഴ്ചക്കകം ലക്ഷണങ്ങൾ പ്രകടമാകും. സാധാരണ പനിയുടെ ലക്ഷണങ്ങൾ മാത്രമാകാം ഈ ഘട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, എല്ലാവരിലും ഈ കാലയളവിൽ ലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ ആദ്യ 14 ദിവസത്തിനുശേഷം നടത്തുന്ന പരിശോധനയിൽ ഫലം നെഗറ്റിവ് ആണെങ്കിൽ 90 ദിവസത്തിനുശേഷം ഒരു തവണകൂടി പരിശോധന നടത്തേണ്ടതുണ്ട്. എച്ച്.ഐ.വി പോസിറ്റിവാകുന്ന കാലയളവ് പലരിലും വ്യത്യാസപ്പെടാം എന്നതാണ് ഇതിനു കാരണം.
Denne historien er fra December 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...