കുട്ടികൾ നമുക്ക് ലഭിച്ച അനുഗ്രഹമാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയുടെ ജീവിത ത്തിലെ സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം. കുട്ടിയായിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും വളരെയധികം സ്വാധീനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും പരിലാളനയുമാണ് മുതിർന്നു കഴിയുമ്പോൾ വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.
നിങ്ങൾ കുട്ടികളെ സ്നേഹിച്ചാൽ മാത്രം പോരാ, സ്നേഹിക്കപ്പെടുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രകടമായിതന്നെ വേണം സ്നേഹം നൽകാൻ...
പാരന്റിങ് ഒരു കലയാണ്
പാരന്റിങ് ഒരു കലയാണ് എന്നു പറയാം. ഒരുപാട് അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ട ഒന്നാണത്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന അനന്തര ഫലങ്ങളും പരിചയപ്പെടാം. ഇതിൽനിന്ന് നിങ്ങൾ ഏതു തരത്തിലുള്ള രക്ഷിതാവാണന്ന് സ്വയം നിരീക്ഷിക്കുകയും തിരിച്ചറിയുകയും സ്വയം പുതുക്കലിന് വിധേയമാവുകയും അവബോധം സൃഷ്ടിക്കുകയുമാവാം.
കർക്കശക്കാരായ രക്ഷിതാക്കൾ (Authoritarian/Tiger Parenting)
രക്ഷിതാക്കൾ നിയമങ്ങൾ സെറ്റ് ചെയ്യുകയും മക്കൾ അതനുസരിച്ച് ജീവിക്കുകയും വേണം എന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങൾ? മക്കളുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കുകയും മക്കളോട് അതിന്റെ ഒരു കാരണവും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യാറുണ്ടോ? ഇത് രണ്ടിനും 'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ടൈഗർ പാരന്റ് അഥവാ കർക്കശക്കാരനായ രക്ഷിതാവാണ് എന്നു പറയാം. ഇത്തരം പാരന്റിങ് ശൈലിയുള്ളവർക്ക് അവരുടെ കുട്ടികളുടെമേൽ ആവശ്യത്തിൽ കൂടുതൽ പ്രതീ ക്ഷ കാണപ്പെടുന്നു. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും കുട്ടികൾ എപ്പോഴും ഒന്നാമതായിരിക്കണം എന്ന മാനസികാവസ്ഥയാണ് ഇവർ കാണിക്കുക. അതിനായി കുട്ടികളോട് കാർക്കശ്യത്തോടെ പെരുമാറുന്നു. കുട്ടികൾ അവരുടെ ഒരു ദിവസം എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാവ് സ്വയം തീരുമാനിക്കും. ഇവർ പലപ്പോഴും ആഗ്രഹിക്കുന്നത്, അവരുടെ കൽപനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന കുട്ടികളെയാണ്.
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു