ദൂരെ കിഴക്കുദിക്കും... മാണിക്യച്ചെമ്പഴുക്ക... "കണ്ണീർ പൂവിന്റെ കവിളിൽ തലോടി...', 'സൂര്യ കിരീടം വീണുടഞ്ഞു... മലയാള സംഗീതലോകത്ത് പാട്ടുകാരായി ഒന്നോ രണ്ടോ പേർ മാത്രം നിറഞ്ഞുനിന്ന കാലത്ത് തന്റെ ശബ്ദംകൊണ്ടു മാത്രം അടയാളപ്പെടുത്തിയ ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച എം.ജി. ശ്രീകുമാർ. മെലഡിയായും ഫാ സ്റ്റ് നമ്പറായും ഭക്തിഗാനമായു മെല്ലാം എം.ജിയുടെ ശബ്ദം ദിവ സവും കേൾക്കാത്ത മലയാളി കളുണ്ടാകില്ല.
സംഗീതത്തിൽ എം.ജിയുടെ ഗുരു സ്വന്തം കുടുംബം തന്നെയാണ്. സംഗീതജ്ഞരായ മാതാപിതാക്കൾ. അച്ഛൻ മലബാർ ഗോപാലൻ നായർ. അമ്മ കമലാക്ഷി. സഹോദരൻ സംഗീതംകൊണ്ട് മഹാത്ഭുതം തീർത്ത മാന്ത്രികൻ എം.ജി. രാധാകൃഷ്ണൻ. സഹോദരി ഓമനക്കുട്ടി സംഗീതാധ്യാപിക. മലയാളിക്ക് സംഗീതാസ്വാദനത്തിന്റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ മനസ്സു തുറക്കുന്നു...
അമ്മയാണ് എല്ലാം
"അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും...
ഇതിൽ എല്ലാമുണ്ട്. അമ്മയുടെ ഗന്ധം എനിക്കിപ്പോഴും കിട്ടും. എനിക്കെല്ലാം അമ്മയായിരുന്നു. വീട്ടിലായിരുന്നപ്പോഴും ലേഖയുടെ കൂടെ മാറിത്താമസിച്ചപ്പോഴുമെല്ലാം ഗാനമേളക്ക് പോകുമ്പോൾ അമ്മയെ കാണാൻ മറക്കാറില്ല. തിരിച്ചു പോരുമ്പോഴും അമ്മയെ കണ്ട് കുറച്ച് പൈസയും നൽകും. അത് അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. വലിയ തുകയൊന്നും ഉണ്ടാകില്ല. എങ്കിലും മക്കളുടെ കൈയിൽനിന്ന് കിട്ടുന്നതിന്റെ സന്തോഷം ആ മുഖത്തുണ്ടാകും. 'നീ നന്നായി വാടാ... എന്ന് ഓരോ തവണയും അനുഗ്രഹിക്കുന്നതാണ് മനസ്സിൽ മുഴുവൻ. അമ്മ അന്നിടുന്ന പൗഡർ, ആ പൗഡറിന്റെയും അമ്മയുടെയും ഗന്ധം എപ്പോഴും എനിക്ക് അറിയാൻ കഴിയും. ചിട്ടയുള്ള ആളാണ് അമ്മ. കാലത്ത് അഞ്ചുമണിക്ക് എണീക്കും. കുളിച്ച് പ്രാർഥിച്ച് അടുത്തുള്ള അമ്പലത്തിൽ പോകും. ഏഴുമണിക്ക് തിരിച്ചെത്തി ഒരു ചായ കുടിക്കും. എട്ടുമണിക്ക് രണ്ട് ഇഡലി. ഉച്ചക്ക് ഇത്തിരി ചോറും സാമ്പാറും. വൈകീട്ട് കുറച്ച് പാൽ.ഇതാണ് അമ്മയുടെ ഡയറ്റ്. വെജിറ്റേറിയനാണ്.
ആദ്യ ഗുരു ചേട്ടൻ തന്നെ
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു