'നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹി ച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും പൗലോ കൊയ്ലോയുടെ വിഖ്യാതമായ 'ആൽക്കെമിസ്റ്റ്' നോവലിലെ ഈ വാചകം പോലെ സ്വപ്നങ്ങൾക്കു പിന്നാലെ നിശ്ചയദാർഢ്യത്തോടെ ചുവടുവെച്ച നിരവധി പേരുടെ ജീവിതകഥകൾ നാം കേട്ടിട്ടുണ്ട്. കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് ഏറെ വ്യത്യസ്തമായൊരു കഥയാണ്. ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ജീവിതകഥ. ഓരോ മക്കളും തിരിച്ചറിയേണ്ട വഴികൾ. സൈന ഉമ്മയുടെ ജീവിതം ശരിക്കും ഒരു പാഠപൂസ്തകമാണ്. താളുകളിൽ ഓരോന്നിലും ജീവിത സ്വപ്നങ്ങളെ പൂവണിയിച്ചതിന്റെ ഏടുകളാണ്. ഈ ജീവിതം ഇരുത്തി ചിന്തിപ്പിക്കും. നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാനുള്ള തീരുമാനം നിങ്ങളിലുണ്ടാകും. കേട്ടുപഴകിയ പൗലോ കൊയിലോയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ഇവിടെ പൂവണിഞ്ഞതായി കാണാം.
ഭർത്താവ് ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ നടക്കാതെ പോയെ ഡോക്ടറാവുകയെന്ന ജീവിത സ്വപ്നം മക്കളിലൂടെ യാഥാർഥ്യമാക്കിയിരിക്കുകയാണ് അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച സൈന ഉമ്മ. ഇവരുടെ ആറു പെൺമക്കളും പഠിച്ച് ഡോക്ടർമാരായി.
ഇക്കഴിഞ്ഞ ഏപ്രിൽ 14ന് സൈന ഉമ്മയുടെ മനസ്സിൽ സന്തോഷ നിലാവായിരുന്നു. അഞ്ചാമത്തെ മകൾ റെയ്ഹാനയുടെ വിവാഹമായിരുന്നു. ചുറ്റും കുടുംബക്കാർ. പല നാടുകളിലായുള്ളവരെല്ലാം ഒപ്പമുണ്ട്. സന്തോഷത്തിൽ കൂടെ നിൽക്കാനെത്തിയവരുടെ മുന്നിൽ അഭിമാനത്തോടെ ചിരിച്ച് സൈന ഉമ്മ നിന്നു. ഒപ്പം ആറു പെൺമക്കളും മരുമക്കളും പേരമക്കളും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു 'ഉമ്മയാണിവിടെ ഹീറോ...
അന്നൊരു കാലത്ത്...
Denne historien er fra May 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു