വീടകത്തും പുറത്തും ചെടികൾ നട്ടുവളർത്തുന്നവരാണ് മിക്കവരും. എന്നാൽ, ഇലയുടെയും പൂക്കളുടെയും ഭംഗി മാത്രം ശ്രദ്ധിച്ച് നമ്മളറിയാതെ വളർത്തുന്നതും അടുത്ത് ഇട പഴകി കൈകാര്യം ചെയ്യുന്നതും ചിലപ്പോൾ അപകടം വരുത്തുന്നവയാണെങ്കിലോ? ചില ചെടികളുടെ ഇലയോ പൂവോ കറയോ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതോടെ ഇവയിലടങ്ങിയ വിഷസ്വഭാവമുള്ള രാസഘടകങ്ങൾ പ്രവർത്തിച്ച് അപകടത്തിന് കാരണമാകുന്നു. അത്തരം ചില ചെടികളെ തിരിച്ചറിയാം...
ഡൈഫൺബാച്ചിയാ ഡംബ് കെയിൻ
സാധാരണയായി വീടുകളിൽ കണ്ടുവരുന്ന ചെടിയാണിത്. ഇവയുടെ മനോഹര ഇലകൾ തന്നെയാണ് വില്ലനാവുന്നത്. ഇലകളിൽ കാത്സ്യം ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഏറെ അപകടകരമാണ്. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. നാവ്, വായ, തൊണ്ടയിലെ മൃദുകോശങ്ങൾ എന്നിവക്ക് വീക്കം സംഭവിക്കാനും സംസാരശേഷിയെ ബാധിക്കാനും ഇടയുണ്ട്. നീര് കണ്ണിൽ തട്ടുന്നത് അന്ധതക്ക് വരെ കാരണമായേക്കും.
ആട്, പശു പോലുള്ള വളർത്തുമൃഗങ്ങളിലും അപകടമു ണ്ടാക്കും.
അരളി
നാട്ടിൻപുറങ്ങളിൽ സർവസാധാരണമായ ചെടിയാണിത്. പ്രത്യേക പരിചരണം ആവശ്യമില്ലാതെ ഏത് ആവാസവ്യവസ്ഥയിലും വളരും. വെളുപ്പ്, പിങ്ക്, ചുവപ്പ്, മഞ്ഞ, ഇളം പർപ്പിൾ നിറങ്ങളിൽ മനോഹര പൂക്കളോടെ കാണാം.
• വേര്, ഇല, തണ്ട്, പൂക്കൾ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അട ങ്ങിയിട്ടുണ്ട്. ഇതിന്റെ മിൽകി ലാറ്റക്സ് എന്നറിയപ്പെടുന്ന വെളുത്ത കറ അപകട കാരിയാണ്.
ഒളിയാൻഡ്രിൻ (Oleandrin), നെറിൻ (Neriin) തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരിയാക്കുന്നത്.
നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിച്ചാൽ ആദ്യലക്ഷണങ്ങളായി തല കറക്കം, ഛർദി എന്നിവ അനുഭവപ്പെടുകയും പിന്നാലെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ഒതളം
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു