മനസ്സിൽ എന്നും നോവായി മൂലക്കളമിട്ട ആ ഓണം
സി.എസ്. ചന്ദ്രിക (എഴുത്തുകാരി)
പൂ പറിക്കാൻ പോകലും പൂക്കളമിടലും ഒക്കെയായി കുട്ടിക്കാലത്താണ് ഓണം നന്നായി ആഘോഷിച്ചത്. പരമ്പരാഗത രീതിയിലുള്ള ആഘോഷം. ഓണത്തിന്റെ തലേദിവസമായിരുന്നു ഏറ്റവും രസം. മുതിർന്നവർ മറ്റു പണികളുടെ തിരക്കിലാകുമ്പോൾ ഞങ്ങൾ കുട്ടികൾ ഓണനിലാവിൽ തിളങ്ങുന്ന വീടിന്റെ മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിലാടിത്തിമിർക്കും.
കുറച്ചു മുതിർന്നപ്പോൾ ഒരു പാട് കാലം ഓണം സാധാരണ ദിവസം പോലെയങ്ങ് കടന്നു പോയി. നഗരങ്ങളിലായിരുന്നു അക്കാലത്തെ ജീവിതം. അതും വാടക വീടുകളിൽ. അതുകൊണ്ടൊക്കെയാകാം ആഘോഷകാലങ്ങളെല്ലാം യാന്ത്രികമായി. ഒരുപാട് കാലം അങ്ങനെയങ്ങ് പോയി. മകൾ ജനിച്ചപ്പോഴാണ് അതിനൊക്കെ മാറ്റം വന്നത്. കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച സന്തോഷങ്ങൾ അവളും അറിയണമെന്ന ആഗ്രഹമായിരുന്നു കാരണം. അതിൽ പിന്നെ പൂക്കളമിടലും സദ്യവട്ടങ്ങളൊരുക്കലുമൊക്കെ ജീവിതത്തിലേക്ക് മടങ്ങി വന്നു. 2014ൽ വയനാട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായാണ് അവിടെയെത്തിയത്.
മൂലമായിരുന്നു അന്ന്. മൂലത്തിന് മൂലക്കളമിടണമെന്നാണ്. അതനുസരിച്ച് വലിയ മൂലക്കളം വരച്ച് ഞങ്ങൾ പൂകളമൊരുക്കി. പിറ്റേന്നത്തേക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കിവെച്ചു. അമ്മയെന്താണോ എനിക്ക് ഒരുക്കിത്തന്നിരുന്നത് അതെല്ലാം മകൾക്ക് നൽകാൻ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. വലിയ സന്തോഷത്തിലായിരുന്നു ഞാനും മോളും. അന്ന് രാത്രി എനിക്കൊരു ഫോൺ വന്നു. അതോടെ ഞങ്ങളുടെ സന്തോഷമെല്ലാം അസ്തമി ച്ചുപോയി. വീട്ടിലേക്ക് വേഗം എത്തണമെന്നുപറഞ്ഞ് തൃശൂരിൽനിന്ന് ഏട്ടനാണ് വിളിച്ചത്. അമ്മ മരിച്ചിട്ടുള്ള വിളിയായിരുന്നു അത്. പെട്ടെന്നുതന്നെ ഞങ്ങൾ ഇറങ്ങി. പുലർച്ചയാവുമ്പോഴേക്ക് നാട്ടിലെത്തി.
പിന്നീട് ഓണം എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ആ മൂലക്കളമിട്ട പൂക്കളമാണ്. ആഘോഷങ്ങൾ പാതിവഴിയിലാക്കിയ ആ ഓണക്കാലം. പിന്നീടും ഓണത്തിന് പൂക്കളമിട്ടിട്ടുണ്ട്, സദ്യയൊരുക്കിയിട്ടുണ്ട്. എന്നാൽ, അമ്മയില്ലാതായിപ്പോയ ആ ഓണക്കാലം മനസ്സിൽ മായാതെ കിടക്കും.
പിന്നീടുള്ള ഓണക്കാലങ്ങളിൽ ഇലയിൽ സദ്യ വിളമ്പുമ്പോൾ അമ്മയെങ്ങനെ ആയിരുന്നുവോ അതുതന്നെ ഞാനും ആവർത്തിച്ചു. എന്റെ മകൾക്കുവേണ്ടി.
നിറംമങ്ങിപ്പോയ ഓണക്കാലങ്ങൾ
ഇന്ദ്രൻസ് (നടൻ)
Denne historien er fra SEPTEMBER 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra SEPTEMBER 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു