CATEGORIES
Kategorier
അന്യാധീനപ്പെടുന്ന ഭൂമി
ഇക്കോ ഫെമിനിസത്തിന്റെ ജ്ഞാനപരിസരത്ത് നിന്നുകൊണ്ട് പി.വത്സലയുടെ കൃതികളെ പുനർവായിക്കുന്നു. പരിസ്ഥിതിക്ക് മേലുള്ള കയ്യേറ്റങ്ങൾ, ചൂഷണങ്ങൾ, ഭൂമിക്ക് മേലുള്ള അധിനിവേശങ്ങൾ ഒക്കെ സ്ത്രീയെ എങ്ങനെ ആഴത്തിൽ ബാധിക്കുമെന്നും മാറ്റിമറിക്കുമെന്നും വിശദീകരിക്കുന്നു.
അന്തിചായും നേരത്ത് 'സംഭവിച്ച' പശ്ചിമഘട്ടം
സുഗതകുമാരി വിടവാങ്ങിയിട്ട് ഒരുവർഷം തികയുന്നു. അസാധാരണമായ പാരിസ്ഥിതിക ജാഗ്രതകൾ കവിതയിലും വ്യക്തിജീവിതത്തിലും സൂക്ഷിച്ചിരുന്ന വിശിഷ്ടവ്യക്തിത്വമാണ് സുഗതകുമാരിയുടേത്. പാരിസ്ഥിതിക സമരങ്ങൾക്കും അതിന്റെ ഭാഗമായ സാംസ്കാരിക ഇടപെടലുകൾക്കും മാതൃകയായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുഗതകുമാരിയും അവരുടെ കവിതയുമുണ്ടായിരുന്നു. ആ പാരിസ്ഥിതിക സമരകാവ്യത്തിന്റെ പതിറ്റാണ്ടുകൾ നീളുന്ന തുടർചലനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പലകാലങ്ങളിലെ താളുകളിൽ കാണാൻ കഴിയും. മണ്ണിനും മനുഷ്യർക്കും ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മജീവിതങ്ങൾക്കും വേണ്ടി സുഗതകുമാരിയുടെ കവിതകൾ നിരന്തരം ശബ്ദിച്ചു. മലയാള കവിതയിൽ സമാന്തരമായൊരു പാരിസ്ഥിതികധാരയ്ക്ക് ഈ കവിതകൾ അടിമണ്ണൊരുക്കി. അത്തരത്തിലൊരു കാവ്യധാരയുടെ തുടർച്ചയായിരുന്നു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പശ്ചിമഘട്ടം എന്ന കവിത. കവിയുടെ വിയോഗത്തിന്റെ വാർഷികത്തിൽ അനേകം പാരിസ്ഥിതിക സമരങ്ങളുടെ തുടർച്ചകൾ സർഗാത്മകമായി സാധ്യമാക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിന്റെ അതിജീവനത്തിനായി പൊരുതിയ സുഗതകുമാരിയുടെ സവിശേഷമായ ഈ കവിതയെക്കുറിച്ച് ചർച്ച ചെയ്യുന്നു.
മായാതെ വൈലോപ്പിള്ളി
വൈലോപ്പിള്ളി ശ്രീധരമേനോനോടൊപ്പം ഒരു ദിവസം താമസിച്ചതിന്റെ ഓർമയാണിത്.1985 മേയ് മാസത്തിൽ മാസത്തിൽ അഞ്ചുവയസ്സുമുതൽ അക്ഷരശ്ലോകം പഠിച്ചുതുടങ്ങിയ എനിക്ക് വൈലോപ്പിള്ളിയുടെ നിരവധി ശ്ലോകങ്ങളറിയാം, ഈരടികളും. ചരിത്രത്തിലെ ചാരുദൃശ്യം, കുമാരകോകിലം, മധുരക്ഷിക, പരിണാമഗാഥ എന്നീ കവിതകളിലെ മിക്കശ്ലോകങ്ങളും അമ്മ (ഇടപ്പള്ളി സരസമ്മ ടീച്ചർ) പഠിപ്പിച്ചിട്ടുണ്ട്.
ഗാന്ധിസാഹിത്യത്തിന് നന്ദിപറയേണ്ടത്
ഞാൻ പരിചയപ്പെട്ട ഏറ്റവും ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളായിരുന്നു കെ. സ്വാമിനാഥൻ. മദ്രാസിൽനിന്നുള്ള ഈ ഇംഗ്ലീഷ് പ്രൊഫസർ പിന്നീട് മഹാത്മാഗാന്ധിയുടെ സമ്പൂർണകൃതികളുടെ ചീഫ് എഡിറ്ററായി. 1896 ഡിസംബർ മൂന്നിന് പുതുക്കോട്ട പട്ടണത്തിലാണ് സ്വാമിനാഥൻ ജനിച്ചത്. 1996ൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ ദി ഹിന്ദു പത്രത്തിൽ ഞാനൊരു ജീവചരിത്രക്കുറിപ്പെഴുതിയിരുന്നു (അതിന്റെ വിപുലരൂപം "ആൻ ആന്ത്രപ്പോളജിസ്റ്റ് എമങ് ദി മാർക്സിസ്റ്റ്സ് ആൻഡ് അതർ എസ്സേയ്സ്' എന്ന പുസ്തകത്തിലുണ്ട്). കാൽനൂ റ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ ജന്മവാർഷികവേളയിൽ ആ മനുഷ്യൻ പുലർത്തിയ മഹത്തായ എഡിറ്റോറിയൽവൈദഗ്ധ്യത്തെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും എഴുതാമെന്ന് കരുതുന്നു.
എസ്.കെ. പ്രേമാശ്രുധാര
എസ്.കെയുടെ മാതുലപുത്രൻ ചെലവൂർ വേണുവിനൊപ്പം
സമുദ്രശില
മാതൃഭൂമി ബുക്സ് പേജ് 328, വില ₹1430
അച്ഛനാണെന്റെ ദേശം
എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയുടെ അൻപതാം പിറന്നാളാണ്. എല്ലാ ദേശങ്ങളുടേയും കഥയായി മാറിയ ആ നോവലിനെക്കുറിച്ചും എസ്.കെ. പൊറ്റെക്കാട്ടിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും ഓർമിക്കുകയാണ് മകൾ.ഒപ്പം പുനലൂർ രാജൻ പകർത്തിയ എസ്.കെ ചിത്രങ്ങളും.
ഇൻഷുറൻസ് ആരോഗ്യത്തെ വിഴുങ്ങുമോ?
ആരോഗ്യ ഇൻഷുറൻസ് സർക്കാർ മുൻകൈയിൽ പോലും വ്യാപകമാവുകയാണ്. മൊത്തം ആരോഗ്യ ബജറ്റ് ഇൻഷുറൻസ് പ്രീമിയത്തിന് വകയിരുത്തേണ്ടി വന്നാലും അത്ഭുതമില്ല. ഇൻഷുറൻസ് വഴി ആരോഗ്യത്തെ കച്ചവടമാക്കുകയല്ല, മറിച്ച് പൊതുസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് വാദിക്കുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം മേധാവിയായ ലേഖകൻ.
രണ്ടു നൂറ്റാണ്ടുകളുടെ സാക്ഷി
മലബാർ കലാപം
യേശുദാസ് മലയാളത്തിൻറ സ്വരസാഗരം
യേശുദാസ്
മാഷെ, മാഷല്ലാതെ വേറെയാര്
സാനു മാസ്റ്റർ
മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങൾ
ഇത്തവണത്തെ കാൻ മേളയിൽ മികച്ച ചിത്രമായി പാം ദി ഓർ നേടിയ ടിറ്റാൻ (Titane) എന്ന സിനിമയുടെ സംവിധായിക ജൂലിയ ജൂകോർണോയുമായുള്ള അഭിമുഖത്തിൻറെ പരിഭാഷ.ഫ്രഞ്ച് സംവിധായികയായ ജൂലിയ, ലോക ചലച്ചിത്രരംഗത്ത് പുതിയ പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി ഇടംപിടിക്കുന്ന പ്രതിഭയാണ്. സംഘർഷഭരിതമായ വർത്തമാനകാലത്ത്, നന്മയുടെയും സ്നേഹത്തിൻറയും ഉറവകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുന്ന മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങളാണ് ജൂലിയയുടെ സിനിമകൾ.
ചിത്രങ്ങളായ കൊത്തിയ അക്ഷരങ്ങൾ
ചേന്ദമംഗലമെന്ന കൈത്തറിഗ്രാമത്തെക്കുറിച്ച്
ഗുരുപദങ്ങൾ
രാഘവൻപിള്ളസാറ്
കസ്തൂരി മണമുള്ള ബാല്യം
ഒലീവ് പബ്ലിക്കേഷൻസ് പേജ് 169,വില 200
എസ്തേർ
ബൈബിൾ പഴയനിയമത്തിലെ നായിക
ആർ. രാമചന്ദ്രന്റെ കൃതികൾ
ആർ.രാമചന്ദ്രൻ
അന്ത്യാഭിലാഷം
ചെറു പാവാടക്കാരത്തി!
മാപ്പിളപ്പാട്ടിൻറെ നായകൻ
വി.എം. കുട്ടി
ആ ചിത്രം അച്ഛൻ വരച്ചത്
വിജ്ഞാനദായിനി വായനശാലയിലെ ഗാന്ധിയുടെ ചിത്രം വരച്ചത് എൻറെ അച്ഛൻ കൃഷ്ണൻ കുട്ടനാണ്.
സ്നേഹത്തിന്റെ ദാർശനികഭാവം
കുറവില്ലാത്ത ആദരം സൂക്ഷിച്ചുകൊണ്ട് ഒരാളെ നോക്കി ഇത് എന്റെ ഗുരു, ഈ ചുവടുകൾ എനിക്ക് പിൻപറ്റാനുള്ളത് എന്ന് തന്നത്താൻ പറയാൻ കാരണം വേണോ? ആ ഒരാൾ സാനുമാഷാണ്
ഞെട്ടറുന്ന മലർ* പോലെ
മരണമുഹൂർത്തം അനർഘനിമിഷമല്ല, അനർഘനിമിഷങ്ങളുടെയെല്ലാം അവസാനമാണ്. ഈ പംക്തിയുടെ പേര് ഈ ലക്കത്തിലെ ഫോട്ടോ പരമ്പരയ്ക്കു ചേരുകയില്ല ; അനുചിതവുമാണ്. അതിനാൽ പംക്തിശീർഷകം ഒഴിവാക്കുകയാണ്.
മാപ്പിളപ്പാട്ടിന്റെ നവോത്ഥാന നായകൻ
വി.എം. കുട്ടി സ്മരണ
നാടകഗ്രാമം
ആർട്ട് മാഗസിൻ
നമ്മളറിയാത്ത പട്ടേൽ; കർഷകരുടെ സർദാർ
ഭൂതവും വർത്തമാനവും
മരുമക്കത്തായം
കെ. രാജഗോപാൽ
ഭൂമിയിലല്ലാത്ത
കവിത
വിഷാദഗാന്ധി
നാട്ടിൻപുറങ്ങളിലെ വായനശാലകളിലും വിഖ്യാതരായ ചിത്രകാരന്മാരുടെ ആഖ്യാനങ്ങളിലും സവിശേഷമായ രീതിയിൽ ഗാന്ധിജി വരയ്ക്കപ്പെട്ടിട്ടുണ്ട്. പല കാലങ്ങളിൽ വളർന്നുവന്ന പല തലമുറകളുടെ കാഴ്ചകളിലും ജീവിതാനുഭവങ്ങളിലും ഇങ്ങനെ അടയാളപ്പെട്ട ഗാന്ധിച്ചിത്രങ്ങൾ സമൃദ്ധമായി നിൽക്കുന്നുണ്ട്. കറൻസി നോട്ടിൽ മുദ്രണം ചെയ്യപ്പെട്ടതിനു പുറത്ത് ഇത്തരം ഗാന്ധിച്ചിത്രങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ രേഖപ്പെട്ട് കിടക്കുന്നുണ്ട്. ഗാന്ധിച്ചിത്രങ്ങൾ ഓരോ നാടിനും ഓരോ സർഗാത്മക അനുഭവമായി മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഗാന്ധിജിയെ ഒരു ദൃശ്യകലാ വിഷയം എന്ന നിലയിൽക്കൂടി സൂക്ഷ്മതലത്തിൽ അഭിസംബോധന ചെയ്യുന്നു.
മറഞ്ഞത് ചെമ്പൈയുടെ കൊങ്ങൻ
ചെമ്പൈയുടെ മരണശേഷം ഗുരുവായൂരിൽ ഏകാദശിനാളുകളിൽ ചെമ്പൈ സംഗീതോത്സവമായി വിപുലീകരിച്ചതും കൊങ്ങോർപ്പിള്ളിയുടെ ശ്രമഫലമായാണ്.
ഗൃഹബുദ്ധൻ
കവിത