ഇന്നുരാവിലെ മുറ്റത്തുനിന്ന് ലഭിച്ച രണ്ട് വസ്തുക്കൾ അയാളുടെ സംശയത്തിന് ആക്കം കൂട്ടി. എരിഞ്ഞു തീരാറായ ഒരു ബീഡിക്കുറ്റിയായിരുന്നു ആദ്യം കിട്ടിയത്. രണ്ടാമത്തേത് ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി. അതിന്റെ അടപ്പു തുറന്ന് മൂക്കിനോടടുപ്പിച്ചപ്പോൾ കുഴമ്പിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു.
മിക്കവാറും ദിവസങ്ങളിൽ താൻ മദ്യപിക്കാറുണ്ട്. നാളിതുവരെ സിഗററ്റോ ബീഡിയോ വലിച്ചിട്ടില്ല. അങ്ങനെയുള്ള തന്റെ വീട്ടുമുറ്റത്ത് എങ്ങനെ ബീഡിക്കുറ്റി വന്നു? കുഴമ്പുപയോഗിക്കത്തക്ക ശരീരവേദന രമണിക്കോ തനിക്കോ ഇല്ല. അതുകൊണ്ടുതന്നെ ഈ വീട്ടിനുള്ളി ലെങ്ങും കുഴമ്പോ ദേഹത്ത് പുരട്ടുന്ന മറ്റ് തൈലമോ ഒന്നും തന്നെയില്ല. ഇന്നലെ വൈകിട്ട് ആറരയ്ക്ക് പുറത്തുപോകു മ്പോൾ ഈ ബീഡിക്കുറ്റിയും കുഴമ്പിന്റെ കുപ്പിയും മുറ്റത്ത് ഉണ്ടായിരുന്നില്ലെന്ന് നൂറുശതമാനം ഉറപ്പാണ്. അത് വ്യക്തമായി ഓർക്കാൻ കാരണം ആ വീഴ്ചയാണ്. വരാന്തയിൽ നിന്ന് മുറ്റത്തേ യ്ക്കിറങ്ങിയപ്പോൾ കാലുതെന്നി താഴേക്ക് വീണു. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചില്ലറത്തുട്ടുകൾ നാലു പാടും ചിതറിത്തെറിച്ചു. അതുകണ്ടത്താൻ മുറ്റം മുഴുവൻ അരിച്ചുപെറുക്കേണ്ടി വന്നു. അപ്പോഴൊന്നും കാണാത്ത ഈ രണ്ട് വസ്തുക്കൾ ഇരുട്ടി വെളുത്തപ്പോൾ ഇവിടെ എങ്ങനെയാണ് വന്നത്? ഇതിൽ നിന്നും മനസ്സിലാകുന്നത് താൻ പുറത്തുപോയ ആറരയ്ക്കും മടങ്ങി വന്ന ഒമ്പതുമണിക്കുമിടയിൽ ആണൊരുത്തൻ ഈ വീട്ടിൽ വന്നു എന്നതാണ്. സന്ധ്യവരെ വഴിയിലൂടെ ആൾ സഞ്ചാരമുള്ളതിനാൽ അതിനുശേഷമാകാം അവൻ എത്തിയത്.
താലികെട്ടിയ ഭർത്താവ് ജീവനോടെയിരിക്കുമ്പോൾ അന്യപുരുഷനെ വീട്ടിൽ വിളിച്ചു കേറ്റിയ വഞ്ചകി. നീയും നിന്റെ മറ്റവനും ഒരിക്കലും കരുതിയിരിക്കില്ല ഞാൻ ഇത് കണ്ടുപിടിക്കുമെന്ന്. ഏത് കുറ്റവാളിയും എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കാറുള്ളതു പോലെ അവൻ ഉപേക്ഷിച്ച വിലപ്പെട്ട തെളിവുകളാണ് എരിഞ്ഞുതീരാറായ ബീഡിക്കുറ്റിയും കാലിയായ കുഴമ്പു കുപ്പിയും. ഇതുരണ്ടും വെച്ച് ബുദ്ധിമാനായ ഈ ശശാങ്കൻ നിന്റെയൊക്കെ ചീട്ടുകീറും. ശരിയാക്കിത്തരാം ഞാൻ.
എരിഞ്ഞുതീരാറായ ബീഡിക്കുറ്റി അവന് ബീഡിയോട് ആക്രാന്തം കൂടുതലുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തുടരെ തുടരെ വലിക്കുന്നവനാകാം. പുറത്തുപോകുമ്പോൾ പോലും കുഴമ്പു കുപ്പി കയ്യിൽ കരുതണമെങ്കിൽ ശരീരത്ത് സ്ഥിരം വേദനയുള്ളവനാകാം. പ്രയാസമുള്ള ജോലി ചെയ്യുമ്പോൾ വേദന കൂടുമെന്നുറപ്പുള്ളതിനാൽ കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്.
Denne historien er fra December 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്‌സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !