മഴക്കാലത്ത് മോഹിക്കും മഴത്തുള്ളികൾ ചിന്നുന്ന പച്ചപ്പു കാണാനായെങ്കിലെന്ന്. വേനലെത്തുമ്പോൾ കൊതിക്കും അകത്തളം നിറയുന്ന തണുപ്പുണ്ടായിരുന്നെങ്കിൽ എന്ന്. ഈ സ്വപ്നങ്ങളെല്ലാം സഫലമാക്കുന്നത് വീട്ടകങ്ങളിലെ പച്ചത്തുരുത്തുകളാണ്.
പ്രകൃതിയെ വീട്ടിലേക്കു ക്ഷണിച്ചിരുത്തണമെന്ന്, പച്ചപ്പിനൊപ്പം മനസ്സു നിറഞ്ഞു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ശരിയായ രീതിയിൽ ചെടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ അകത്തളത്തിലെ കരിഞ്ഞുണങ്ങിയ ചെടി പൊല്ലാപ്പാകും. മനസ്സിനിണങ്ങുന്ന തരത്തിലും അസൗകര്യമാകാതെയും പച്ചപ്പിനെ എങ്ങനെ അകത്തളത്തിന്റെ ഭാഗമാക്കാം? അറിയാം ഈ വഴികൾ.
ഏതാണ് ഗാർഡൻ സ്പേസ്?
വീടിന്റെ പടി മുതൽ അടുക്കളയുടെ പാതകം വരെ ചെടികളെ സ്വാഗതം ചെയ്യാൻ തയാറാണ്. എന്നാൽ എവിടെയും ഏതു ചെടിയും വയ്ക്കാം എന്നു വിചാരിക്കരുത്. സൂര്യ പ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, മുറിയുടെ സ്വഭാവം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം, ഏതു വിധത്തിലുള്ള ഇന്റീരിയർ ഗാർഡൻ ഒരുക്കണം ഇതെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
അകത്തളങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തണം. വാട്ടർ സപ്ലൈ ലൈൻ, ഡ്രയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായ വെളിച്ചം. ഇവ മൂന്നും ചേരുന്ന ഇടമാണ് ഇന്റീരിയർ ഗാർഡൻ ഒരുക്കാൻ അനുയോജ്യം. ചട്ടിയിൽ രണ്ടോ മൂന്നോ ചെടി വയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഓർത്ത് അധികം തലപുകയ്ക്കേണ്ട.
വീട്ടിലെ സൗകര്യങ്ങളെ തെല്ലും ബാധിക്കാതെ, വീട്ടു ജോലികൾക്കും കുടുംബാംഗങ്ങളുടെ ഇടപെടലിനും അസൗകര്യങ്ങൾ സൃഷ്ടിക്കാത്ത തരത്തിലാകണം പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള സ്പേസ് തിരഞ്ഞെടുക്കാൻ.
വെയിൽ ചാഞ്ഞു കിട്ടുന്നിടത്തേക്ക് ഇലകളിൽ പച്ചയ്ക്കൊപ്പം മറ്റു നിറം കൂടി ഉള്ള ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാം. സിങ്കോണിയം, അഗ്ളോനിമ, മണിപ്ലാന്റ്, ഡസീന ഇനങ്ങൾ എല്ലാം ഈ ഇടങ്ങളിൽ യോജിക്കും. പച്ച നിറത്തിൽ ഇലകൾ ഉള്ള സീസീ പ്ലാന്റ്, പീസില്ലി, ഫിംഗർ പാം ഇപ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.
സ്നേക് പ്ലാന്റ്, പീസ് ലില്ലി, കറ്റാർവാഴയുടെ അലങ്കാര ഇനങ്ങൾ, പൈഡർ ലില്ലി, ഫിംഗർ പാം, അരക്ക പാമിന്റെ വെറൈറ്റികൾ എന്നിവ അകത്തളങ്ങൾക്ക് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും കഴിവുണ്ട്.
Denne historien er fra July 23, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 23, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ