സുപ്രിയയെക്കുറിച്ച് മകൾ അലംകൃത ഒരിക്കൽ എഴുതി, my most fav person on the planet is my mother. എല്ലാ മക്കൾക്കും അമ്മമാരെക്കുറിച്ച് ഇങ്ങനെ ഹൃദയം കൊണ്ട് എഴുതാനും പറയാനുമൊക്കെ ഉണ്ടാകും. എങ്കിലും ആലിയുടെ സ്നേഹം വായിച്ചു കണ്ണു നിറഞ്ഞോ എന്നു ചോദിക്കുമ്പോൾ പൊട്ടിച്ചിരിയോടെ സുപ്രിയ പറയുന്നു. “ആലി എന്നെയല്ലേ സ്ഥിരം കാണുന്നത്. പൃഥ്വി പലപ്പോഴും ഷൂട്ടിന്റെ തിരക്കിലാകും. അതുകൊണ്ട് എഴുതിയതാണ്. ഇങ്ങനെയല്ല എഴുതിയതെങ്കിൽ ചിലപ്പോൾ അവളെ ഞാൻ ശരിയാക്കി'യേനെ...
വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോൾ മനസ്സിലാക്കണം, അവളുടെ അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങൾ മനസ്സിലാക്കി. അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുടെയുള്ളിൽ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ഒരു സാക്രിഫിഷ്യൽ മദർ' ആകേണ്ട ആവശ്യം എനിക്കില്ല.
എന്റെ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചതും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഐഎഎസ് നേടണമെന്നായിരുന്നു മോഹം. ലോകത്തെ മാറ്റിമറിക്കാൻ സിവിൽ സർവീസിനാകുമെന്നായിരുന്നു ധാരണ. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് ഡിഗ്രിക്കു പഠിക്കുമ്പോൾ ജേണലിസത്തിൽ താൽപര്യം കയറി. ടെലിവിഷൻ മേഖല കുതിച്ചു തുടങ്ങുന്ന കാലമാണ്. പ്രണോയ് റോയുടെ വേൾഡ് ദിസ് വീക്ക് ഒക്കെ കണ്ടു ത്രില്ലടിച്ചതോടെ ജേണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിച്ചു. കുറച്ചുനാൾ ഒരു ടാബ്ലോയ്ഡ് പേപ്പറിൽ ജോലിനോക്കി. പിന്നെ, എൻഡിടിവിയിലേക്ക്.
മുംബൈയിലായിരുന്നു നിയമനം. ചെന്നൈയിലാണ് അപ്പോൾ അച്ഛനും അമ്മയും നീ ഒറ്റമോളാണ് ഞങ്ങളുടെ കൂടെ നിന്ന് ഇവിടെ ജോലിക്കു ശ്രമിച്ചാൽ മതി എന്നവർ പറഞ്ഞില്ല. അതാണ് എനിക്കവർ തന്നെ പിന്തുണ.
എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മുംബൈയാണ്. അന്നു കണ്ട ആളുകൾ, അവരുടെ ജീവിതം, അനു ഭവങ്ങൾ, എല്ലാം എല്ലാം... മുംബൈയിലെ പ്രളയം, ബോംബ് സ്ഫോടനം ഡാൻസ് ബാറിലെ പെൺകുട്ടികളുടെ വേദനകൾ തുടങ്ങി ദേശീയശ്രദ്ധ ആകർഷിച്ച ഒട്ടേറെ റിപ്പോർട്ടുകൾ ചെയ്തു. കൺമുന്നിൽ നിന്ന് ഇപ്പോഴും മായാത്ത ദൃശ്യങ്ങളുണ്ട്, ചെവിയിൽ മുഴങ്ങുന്ന കരച്ചിലുകളുണ്ട്.
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ