ക്ലാസിലിരുന്നു സ്ഥിരമായി ഉറങ്ങുന്നതു കണ്ടിട്ടാണു ടീച്ചർ ആ കുട്ടിയോടു രഹസ്യമായി ചെന്നു തട്ടി വിളിച്ചു പീരിയഡ് കഴിയുമ്പോൾ സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞത്. എന്തു പറ്റി രാത്രി ഉറങ്ങിയില്ലേ?' എന്ന് ചോദിച്ചതും അവൾ ടീച്ചറെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "അച്ഛനും അമ്മയും വഴക്കായിരുന്നു മിസേ... തല്ലും വാക്കുതർക്കവും. വെളുപ്പിനെ വരെ... 'ഏങ്ങിയേങ്ങി അവൾ പറഞ്ഞു.
ഇതൊരു കുഞ്ഞിന്റെ മാത്രം കാര്യമല്ല. മാതാപിതാക്കൾ പതിവായി വഴക്കിടുന്നതിന്റെ മാനസികാഘാതവും പേറി നടക്കുന്ന, പലപ്പോഴും അതേക്കുറിച്ച് ആരോടും ഒന്നും മിണ്ടാൻ കൂടി പറ്റാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്. വീട്ടിലെ വഴക്കുകൾ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അവ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ മുതിർന്നവർ ശീലിക്കേണ്ടതുണ്ട്.
ആഘാതങ്ങൾ പല തോതിൽ
വീടിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നവരാണു കുട്ടികൾ സുരക്ഷിതത്വം ഉള്ളൊരിടമായിരുന്നാൽ മാത്രമേ ഇത് എന്റെ ഇടമാണെന്നു കുട്ടിക്കു തോന്നു. മറിച്ചു സ്ഥിരം വഴക്കുണ്ടാകുന്നൊരു സ്ഥലത്തെക്കുറിച്ച് ഇവിടം സുരക്ഷിതമാണ്' എന്ന ചിന്ത വരില്ല, വഴക്കു നടക്കാൻ സാധ്യതയുള്ളോരു സ്ഥലം എന്നതു കുട്ടിയെ സംബന്ധിച്ച് അപകടമേഖലയിൽ ഇരിക്കും പോലെയാണ്. എപ്പോൾ വേണമെങ്കിലും അച്ഛനും അമ്മയും പൊട്ടിത്തെറിക്കാം എന്ന ചിന്ത കുട്ടിയിൽ എപ്പോഴുമുണ്ടാകും. ആരുടെയെങ്കിലും മുഖം ചെറുതായൊന്നു മാറുന്നതു കണ്ടാൽ തന്നെ കുട്ടി ഭയപ്പെടും. ആ ഭയം പതിയെ ഉത്കണ്ഠയിലേക്കു മാറും. വീട്ടിലിരുന്നാൽ മാത്രം വരുന്ന ഇത്തരം ആകുലതകൾ പതിയെ മറ്റെവിടെയിരുന്നാലും കുട്ടിയുടെ മനസ്സിൽ സ്ഥിരമായി വന്നു തുടങ്ങും.
മറ്റു കുട്ടികളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നതു കാണുമ്പോൾ ഇവർ സങ്കടം അനുഭവിക്കാൻ സാധ്യതയുണ്ട്. അവർക്കുണ്ടല്ലോ വഴക്കുണ്ടാക്കാത്ത അച്ഛനമ്മമാർ, എനിക്കില്ലല്ലോ' എന്നുള്ള താരതമ്യത്തിൽ മക്കൾ ഉഴലും. ഇതു കുട്ടികളെ വിഷാദത്തിലേക്കു വരെ നയിക്കാം.
"എന്റെ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അപ്പുറത്തെ വീട്ടുകാർ കേൾക്കുമോ? അതേക്കുറിച്ച് അവർ ചോദിക്കുമോ?' എന്നോർത്തുള്ള അപമാനഭാരവും വരും. ചിലപ്പോൾ മറ്റുള്ളവരോടു മിണ്ടാനും മറ്റും മടി കാണിക്കും. ഭാവിയിൽ ഇതു കുട്ടിയുടെ ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
Denne historien er fra July 08, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 08, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ