Poging GOUD - Vrij
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha
|February 15, 2025
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
"നിങ്ങളുടെ വൃക്കകൾ ഓക്കെയല്ലേ? നേരത്തേ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ വൃക്ക ദിനത്തിന്റെ പ്രമേയം. വൃക്കരോഗികളുടെ എണ്ണം നാൾ ക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും സ്ത്രീകളാണോ പുരുഷന്മാരാണോ?
വൃക്കസംബന്ധമായ രോഗങ്ങൾ പുരുഷന്മാരെക്കാൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വൃക്കരോഗങ്ങൾക്കു വഴിയൊരുക്കുന്ന ചില പ്രധാനരോഗങ്ങൾ വേഗത്തിൽ ബാധിക്കുന്നത് സ്ത്രീകളെയാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.
വൃക്കരോഗങ്ങൾ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നു പഠനങ്ങൾ പറയുന്നു. എന്താകാം ഇതിനു കാരണം?
മൂത്രാശയ അണുബാധ (യൂറിനറി ഇൻഫെക്ഷൻ) പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നതു സ്ത്രീകളിലാണ്. നീളം കുറഞ്ഞ മൂത്രനാളിയാണ് ഇതിനു പ്രധാന കാരണം. മൂത്രനാളി മലദ്വാരത്തോടു ചേർന്നു സ്ഥിതി ചെയ്യുന്നതും അണുബാധയ്ക്ക് ഇടയാക്കും. വെള്ളം കുടിക്കുന്നതു കുറയുന്നതും മൂത്രം പിടിച്ചുവയ്ക്കുന്ന ശീലവും ബഹുഭൂരിപക്ഷം സ്ത്രീകളിലും കാണാം. യാത്രകളിൽ പൊതുശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് പലരും കാരണമായി പറയുന്നത്. ഇതിനുപുറമേ ആർത്തവം, ഗർഭകാലം, ആർത്തവവിരാമം എന്നീ അവസ്ഥകളിൽ സ്ത്രീശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വൃക്കകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും.
വ്യക്തിശുചിത്വം നിലനിർത്തുന്നതു വളരെ പ്രധാനമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതും മൂത്രാശയ ആണുബാധയ്ക്കു കാരണമാകും. ഗർഭകാലത്തുണ്ടാകുന്ന രക്താതിമർദവും സ്ത്രീകളിൽ വൃക്കരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈസ്ട്രജൻ ക്രീമുകളും ഹോർമോണൽ തെറപ്പിയും എടുക്കുന്നത് ഏറെ ഫലപ്രദമാണ്.
Dit verhaal komt uit de February 15, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

