ഗുരുവും വഴികാട്ടിയും അച്ഛൻ
Manorama Weekly|September 09,2023
വഴിവിളക്കുകൾ
 മട്ടന്നൂർ ശങ്കരൻകുട്ടി
ഗുരുവും വഴികാട്ടിയും അച്ഛൻ

മട്ടന്നൂർ മഹാദേവക്ഷേത്രത്തിലെ ചെണ്ടയുടെയും ഇടയ്ക്കയുടെയും മേളം കേട്ടു വളർന്ന ബാല്യമാണ് എന്റേത്. അച്ഛൻ കുഞ്ഞികൃഷ്ണമാരാർ ചെണ്ടനാദത്താൽ ഭഗവാനെ ഉണർത്തുന്നതും ഉറക്കുന്നതും വീട്ടിലിരുന്നാൽ എനിക്കു കേൾക്കാമായിരുന്നു. അച്ഛന്റെ കൊട്ടിന്റെ താളം ചെറു പ്രായത്തിൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു. വീട്ടിൽ അച്ഛൻ ഇല്ലാത്തപ്പോൾ ആ താളത്തിൽ കൊട്ടാൻ ഞാൻ ശ്രമിക്കുമായിരുന്നു. ഒരിക്കൽ എന്റെ ഈ കൊട്ടു കേട്ടുകൊണ്ട് വീട്ടിലേക്കു വന്ന അച്ഛൻ മുകൾഭാഗം പരന്ന ഒരു കരിങ്കല്ല് എടുത്തുകൊണ്ടുവന്നു. പുളിമരത്തിന്റെ വടി കയ്യിൽ വച്ചു തന്നിട്ട് മേളത്തിന്റെ കണക്ക് പഠിപ്പിച്ചു തന്നു. ആ കണക്കിൽ കരിങ്കല്ലിൽ കൊട്ടിപ്പഠിക്കാൻ പറഞ്ഞു. അങ്ങനെ ചെണ്ടയിലെ ആദ്യപാഠം ഞാൻ അച്ഛനിൽനിന്നു പഠിച്ചു. ആദ്യമായി ചെണ്ട തോളിലേറ്റുമ്പോൾ എനിക്ക് എട്ടു വയസ്സായിരു ന്നു. തായമ്പകയിൽ എന്റെ അരങ്ങേറ്റം നടന്നതും മട്ടന്നൂർ മഹാദേവന്റെ തിരുനടയിൽ തന്നെയായിരുന്നു.

This story is from the September 09,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 09,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.