കൈകൾ കോർത്ത് ഏകാഗ്രതയോടെ, ഒരൽപ്പനേരം, പിന്നീട് എല്ലാ ശ്രദ്ധയും ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് ഒരൊറ്റ പിടിത്തം.. എതിരാളികളുടെ ഓരോ നീക്കവും മനസ്സിൽ കണ്ട് അതിനു മുമ്പേ പ്രതിരോധമുയർത്തണം; മറുഭാഗത്തുള്ളയാൾ പതറുന്ന, ഒരു നിമിഷത്തിനായുള്ള ചെറുകാത്തിരിപ്പ്, പിന്നെയെല്ലാം മിന്നർപ്പിണർ വേഗതയിലാണ്. ചുറ്റുമു രുന്ന കരഘോഷം.. വിജയത്തിന്റെ ഗ്രാഫിൽ വേറിട്ട ഒരു മുഹൂർത്തവും കൂടി...
കൈക്കരുത്ത് മാറ്റുരയ്ക്കുന്ന ആം റസ്ലിംഗ് വേദിയാണിത്.
പറയുമ്പോൾ എല്ലാം എളുപ്പത്തിൽ കഴിഞ്ഞു; എന്നാൽ കാര്യങ്ങൾ അത്രയൊന്നും എളുപ്പമല്ലതാനും. വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും, കഠിനാദ്ധ്വാനവും, നിശ്ചയ ദാർഢ്യവുമൊക്കെ ഒത്തുചേർന്നാൽ മാത്രമേ, ആം റസ്ലിംഗ് മേഖലയിൽ സാന്നിധ്യമറിയിക്കാൻ കഴിയുകയു .
ഒരുകാലത്ത് മുതിർന്ന കായികതാരങ്ങൾ മാത്രം നിറഞ്ഞുനിന്ന വേദിയായിരുന്നു ആംറസ്ലിംഗ് അഥവാ പഞ്ച ഗുസ്തിയുടേത്. എന്നാലിപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു. ഒട്ടേറെ യുവതാരങ്ങളാണ് ഈ മേഖലയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്. ആസ്ലിംഗ് രംഗത്ത് ഇതര സംസ്ഥാനങ്ങൾക്കൊപ്പം തലയുയർത്തി നിൽക്കാൻ ഇന്ന് കേരളത്തിന് കഴിയുന്നതിന് പ്രധാന കാരണവും ഈ യുവതാരങ്ങളുടെ അർപ്പണബോധത്തോടെ യുള്ള പ്രവർത്തനങ്ങൾ തന്നെയാണ്.
ആ രംഗത്ത് ഇന്ത്യയുടെ വാഗ്ദാനമായി വളർന്നുകൊണ്ടിരിക്കുന്ന യുവതാരമാണ് ശ്രേയാ സബീഷ്. ഉത്തർപ്രദേശിലെ മഥുരയിൽ ഇക്കുറി നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ശ്രേയ നേടിയത് നാല് സ്വർണ്ണമെഡലുകളാണ്. കോഴിക്കോട് കക്കോടി സ്വദേശിനിയായ യ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജിലെ ബി.സി.എ വിദ്യാർത്ഥിനിയാണ്.
ആംറസ്ലിംഗ് രംഗത്തെ കടന്നുവരവിനെക്കുറിച്ച് ശ്രേയ മഹിളാരത്ന'ത്തോട് മനസ്സ് തുറക്കുന്നു.
മനം നിറയെ ആംറസ്ലിംഗ്
സാധാരണഗതിയിൽ പെൺകുട്ടികൾ അധികവും കട
ന്നുവരാത്ത മേഖലയാണ് ആം റസ്ലിംഗ്. എന്നാൽ കുട്ടിക്കാ ലത്ത് തന്നെ ഞാൻ കണ്ടതും, കേട്ടതും, അനുഭവിച്ച തു മൊക്കെ ജിമ്മുമായി ബന്ധപ്പെട്ട കാര്യ ങ്ങ ളാ ണ്. അങ്ങനെ അതൊക്കെ കണ്ട് വളർന്നതു കൊണ്ടായിരിക്കാം, ചെറുപ്പത്തിൽ തന്നെ ആം റസിംഗിനോടൊക്കെ എനിക്ക് വലിയ താൽപ്പര്യമായിരുന്നു.
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.