എന്റെ കുട്ടിക്കാലത്ത് ഞാൻ ഇന്ത്യയെക്കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാർത്തയറിഞ്ഞപ്പോഴാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും വാർത്തയിലൂടെ അറിഞ്ഞു. അപ്പോഴൊക്കെയാണ് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനായി ആഗ്രഹിച്ചത്.
വിവിധ സംസ്ക്കാരങ്ങൾ, പല ഭാഷകൾ, ഭക്ഷണരീതികൾ, വിശ്വാസങ്ങൾ, പ്രകൃതി, കാലാവസ്ഥ, മരങ്ങൾ, മൃഗങ്ങൾ, പക്ഷികൾ.. അങ്ങനെ ഓരോന്നിനെക്കുറിച്ചും അറിയുന്തോറും കൂടുതൽ കൂടുതൽ അറിയണമെന്ന് ആഗ്രഹം കൂടി വന്നു. സാരി വസ്ത്രമായി ധരിക്കുന്നവരെ ആദ്യമായി കണ്ടതും ഇന്ത്യയിൽ വന്നപ്പോഴാണ്. അറിയുന്തോറും അതിശയിപ്പിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യ. ഇന്ത്യയിൽ വരുന്ന എല്ലാ വിദേശികളെയും എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അനേകത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയ ഒരേ ഒരു രാജ്യം.
1993 ലാണ് ഞാനാദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. ഡെൽഹിയിൽ. പിന്നീട് എപ്പോഴും ഇന്ത്യയി ലേക്ക് വരണമെന്ന് തോന്നിക്കൊണ്ടേയിരുന്നു. 1994 ലാണ് കേരളത്തിൽ വരുന്നത്. കൊച്ചിയിലും തേക്കടിയിലും. എൺപതുകളിൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കുറേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. 1990 ഒക്ടോബർ മൂന്നിന് ഈസ്റ്റ് ജർമ്മനിയും, വെസ്റ്റ് ജർമ്മനിയും ഒന്നാക്കിയപ്പോൾ, നിയന്ത്രണങ്ങളൊക്കെ മാറ്റി, അതിർത്തികൾ തുറന്നതോടെ എല്ലാവർക്കും എവിടെയും യാത്ര ചെയ്യാനും, ജോലി ചെയ്യാനും ഒക്കെ തുടങ്ങി. ഒക്ടോബർ 3 യൂണിഫിക്കേഷൻ ഡേ ആയി ജർമ്മനി ആഘോഷിക്കുന്നു. അന്ന് പൊതു അവധിയാണ്. യൂണിഫിക്കേഷനുശേ ഷമാണ് ഞാൻ ഏറെ രാജ്യങ്ങളിൽ പോയത്. 1990 ൽ ഈജിപ്ത്, ആസ്ട്രിയ, ഇറ്റലിയിലും, 91 ൽ ഫ്രാൻസ്, നെതർലന്റ്സ്, സ്വിറ്റ്സർലൻഡിലും, 92 ൽ സിറിയ യിലും ജോർദ്ദാനിലും പോയി. 93 ലാണ് ഇന്ത്യയിലേക്കും ടർക്കിയിലേക്കും വരുന്നത്.
ഇലക്ട്രിക് വാഹനങ്ങളും മലിനീകരണവും
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.