കായംകുളം പുതുപ്പള്ളി കണ്ടല്ലൂർ കുടുംബത്തിന് ഒരു പാരമ്പര്യമുണ്ട്; മേളപാരമ്പര്യം. അസുരവാദ്യമായ ചെണ്ടയിൽ അത്ഭുതം തീർത്തവരാണ് കണ്ടല്ലൂർ കുടുംബത്തിലെ ഓരോ അംഗവും. കഥകളിയിലായാലും, തായമ്പകയിലായാലും, പഞ്ചാരി മേളത്തിലായാലുമൊക്കെ, ഏതിലും കാലാകാലങ്ങളിൽ ഒരു കുലപതിസ്ഥാനം ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. കണ്ടല്ലൂർ അനന്തൻ, മകൻ പപ്പു ആശാൻ, അദ്ദേഹത്തിന്റെ മകൻ കണ്ടല്ലൂർ സദാശിവൻ, സദാശിവന്റെ മകൻ ഡോ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണന്റെ മക്കളായ ഹരി കൃഷ്ണൻ, മീരാകൃഷ്ണൻ എന്നിവരിലെത്തി നിൽക്കുന്ന ആ പാരമ്പര്യം അഞ്ച് തലമുറയുടെ ചരിത്രമാണ് പറയുന്നതെങ്കിലും അതിനും മുൻപ് ഒരു തലമുറ കൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്. ആ തലമുറയുടെ മേള ഇടയ്ക്കക്കാരന്റെ കൂടുതൽ വിവരങ്ങളോ പേരോ ഒന്നും പക്ഷേ പിൻതലമുറയ്ക്ക് വലിയ പിടിത്തമില്ല.
അതെന്തായാലും ചെണ്ടയിൽ മേള പ്രപഞ്ചം സൃഷ്ടിക്കുന്ന കണ്ടല്ലൂർ കുടുംബത്തിന്റെ അനന്യമായ കഴിവ് കലാകേരളം മാത്രമല്ല, രാജ്യത്തിന് പുറത്തുവരെയുള്ള പതിനായിരക്കണക്കിന് ആസ്വാദകർ തലകുലുക്കി സമ്മതിച്ചിട്ടുണ്ട്. അതിന് തുടക്കം കുറിച്ചത് കണ്ടല്ലൂർ സദാശിവനിൽ നിന്നാണ്. സദാശിവന്റെ മുത്തച്ഛൻ അനന്തനും, അച്ഛൻ പപ്പു ആശാനും മേളത്തിൽ പേരെടുത്തവരും തെക്കൻ കേരളത്തിലെ പ്രധാന മേള പരിശീലകരുമായിരുന്നു. സദാശിവനാകട്ടെ ഉറക്കുപാട്ടിനേക്കാൾ പ്രിയം ചെണ്ടനാദത്തോടായിരുന്നു. കൊച്ചുമകന്റെ ചെണ്ടപ്രിയം കണ്ട് മുത്ത ച്ഛൻ അനന്തനാണ് സദാശിവന്റെ കയ്യിലേക്ക് ആദ്യമായി ചെണ്ടക്കോൽ എടുത്തു കൊടുത്തത്. തുടർന്ന് മുത്തച്ഛനും അച്ഛനും തങ്ങളുടെ അറിവുകൾ ഒന്നായി സദാശിവനിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ ചെണ്ടവാദ്യത്തിലെ ഒന്നാം നിരയിലേക്കുയർന്ന സദാശിവൻ സഹോദരൻ സദാനന്ദനേയും കൂട്ടി കണ്ടല്ലൂർ സഹോദരർ എന്ന പേരിൽ പൂരപ്പറമ്പുകൾ കീഴടക്കി കലാമണ്ഡലത്തിൽ വരെ കൊട്ടിക്കയറി.
This story is from the June 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.