സംസാരിച്ചു തുടങ്ങുന്നതിനു തൊട്ടു മുൻപ് ധന്യ മേനോന്റെ വാട്സാപ്പിലേക്ക് ഒരു സന്ദേശം വന്നു. പ്രമുഖ സ്കൂളിൽ കുട്ടികൾ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ്. “ലഹരി കൈമാറ്റം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ പരിശീലിപ്പിച്ച കുട്ടികളുടെ സഹായത്തോടെ സ്കൂൾ അധികൃതർ പകർത്തിയ ചിത്രങ്ങളാണിവ. സ്കൂളിൽ ലഹരി എത്തുന്നുണ്ട് എന്നുറപ്പായി. എവിടെ നിന്നു വരുന്നു എന്ന് ഇനി കണ്ടെത്തണം. ധന്യ ഗൗരവത്തോടെ പറഞ്ഞു.
വിരലറ്റത്തു ലഭ്യമായ സോഷ്യൽ മീഡിയ എത്രമാത്രം കെണിയൊരുക്കുന്നു എന്ന സംസാര ശകലം വൈറലായി എന്നു പറഞ്ഞതും ധന്യ പൊട്ടിച്ചിരിച്ചു. “പത്തിരുപതു കൊല്ലമായി ഞാനിതു ലോകം മുഴുവൻ നടന്നു പറയുന്നു, ഇപ്പോഴാണ് ഒന്നു വൈറലാകാനുള്ള ഭാഗ്യം ലഭിച്ചത്.
പൊതുജനങ്ങൾക്ക് പരിചിതയാകുന്നത് ഇപ്പോഴാണങ്കിലും ഇരുപതു വർഷമായി സൈബർ ഇൻവെസ്റ്റിഗേഷൻ രംഗത്തു പ്രവർത്തിക്കുന്ന പാട്ടത്തിൽ ധന്യ മേനോൻ എന്ന ഈ തൃശൂർകാരി ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷകയാണ്.
സൈബർ കുറ്റകൃത്യങ്ങൾ വേണ്ടവിധം ശിക്ഷിക്കപ്പെടുന്നില്ല എന്നതല്ലേ കേസുകൾ കൂടാൻ ഇടയാക്കുന്നത് ?
ഇന്ന് സൈബർ ക്രൈമിന്റെ വിശദീകരണത്തിനകത്തു വരാത്തതായി ഒന്നുമില്ല. എന്തു കുറ്റകൃത്യത്തിന്റെയും തുടക്കം, അല്ലെങ്കിൽ അതിന്റെ തെളിവ് കുറഞ്ഞ പക്ഷം അന്വേഷണത്തിന്റെ ഭാഗമായെങ്കിലും സൈബർ ഇടങ്ങൾ ഉൾപ്പെടാതിരിക്കുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമം 1860, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 എന്നീ വകുപ്പുകളനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത്.
സൈബർ ആക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്ന അറിവില്ലായ്മ തെളിവില്ലായ്മയിലേക്കു നയിക്കുന്നതാണു ശിക്ഷ ഉറപ്പാക്കാനാകാത്തതിനു കാരണം. അതിശയകരമായ കാര്യം ഐപിസി ഐടി ആക്റ്റുകളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതിനാൽ സ്വയം സുരക്ഷിതരാകുക എന്നതു പ്രധാനമാണ്. ഇത്രയധികം കേസുകൾ നടക്കുമ്പോഴും അതെന്നെ ബാധിക്കില്ല എന്ന വിധത്തിലാണു ജനങ്ങൾ പെരുമാറുന്നത്. അവബോധമാണ് ശക്തമായ പ്രതിരോധം.
സ്ത്രീകളെ, വിദ്യാർഥികളെ സാധാരണക്കാരെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ് ഏറെയും കേൾക്കാറുള്ളത് ?
This story is from the July 22, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 22, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം