
ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ സ്നേഹത്തോടെ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും മുംബൈയിൽ എന്റെ ഒഴുക്കിന് തടസ്സമേയില്ലായിരുന്നു.
പക്ഷേ, അടുത്ത കാലത്തായി രാവിലെ നടക്കാനിറങ്ങുമ്പോൾ പോലും ആളുകൾ "നല്ല പരിചയമുണ്ടല്ലോ' എന്നൊക്കെ പറഞ്ഞു വരും. കുറെയധികം തെലുങ്കു സിനിമകൾ ഈയിടെ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു. പിന്നെ, തീർച്ചയായും സോഷ്യൽ മീഡിയയുടെ സ്വാധീനവും.
നാൽപതു വർഷം കൊണ്ട് സിനിമയിൽ കാണുന്ന പ്രധാന മാറ്റം അതാണ്. താരങ്ങളെ പൊതിഞ്ഞു നിന്നിരുന്ന മഞ്ഞുമറകളെല്ലാം മാഞ്ഞുപോയി. അവരുടെ ഓരോ ചലനങ്ങളും ക്യാമറ ലെൻസുകൾ ഒപ്പിയെടുത്തുകൊണ്ടിരിക്കും. വെറുതേ ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും ആലോചിക്കണം, അണിഞ്ഞിരിക്കുന്ന ഉടുപ്പുകളെക്കുറിച്ചൊക്കെ...
"നോക്കെത്താ ദൂരത്തിലെ ഉടുപ്പുകൾ ഏറെയും ഞാൻ തന്നെ വാങ്ങിയതോ തുന്നിച്ചെടുത്തതോ ആണ്. "കിളിയേ കിളിയേ, നറുതേൻ മൊഴിയേ' എന്ന പാട്ടിലെ ആ മഞ്ഞ ചുരിദാർ ബാദ്രയിൽ പോയി അളവടുപ്പിച്ച് തയ്പ്പിച്ചതാണ്. നായിക ഗേളി നഗരത്തിൽ നിന്ന് മുത്തശ്ശിയെക്കാണാൻ നാട്ടുമ്പുറത്ത് എത്തുകയാണ്. അവൾക്കു വേണ്ടതു കേരളത്തിൽ കാണാത്ത ഫാഷൻ വേഷങ്ങൾ ആണ് എന്നു പറഞ്ഞു ഫാസിൽ സർ സൺഗ്ലാസ്സസ് മുടിയിലേക്ക് ഹെയർബാൻഡ് പോലെ കയറ്റിവച്ചതും നെറുകയിൽ ബൺ പോലെ മുടി കെട്ടിയതും, സൺഗ്ലാസ് വച്ചു നടന്നതുമെല്ലാം നദിയ സ്റ്റൈൽ എന്ന പേരിൽ പ്രശസ്തമായി. ഇന്നായിരുന്നെങ്കിൽ ഞാനതിനെല്ലാം പേറ്റന്റ് എടുത്തേനേ.
പള്ളിയിലെ മഞ്ഞസാരി
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം