കറുപ്പും വെളുപ്പും അതിർത്തികൾ വെട്ടിപ്പിടിച്ചു യുദ്ധം ചെയ്യുന്നതുപോലെയാണ് തൊലിപ്പുറത്തെ വെള്ളപ്പാണ്ട് രോഗം. പ്രാരംഭഘട്ടത്തിലെ പാടുകൾക്കു ചിലപ്പോൾ കുഷ്ഠം, ചുണങ്ങ് തുടങ്ങിയ രോഗങ്ങളോടു സാദൃശ്യം തോന്നാം. അതുകൊണ്ടു തന്നെ വെള്ളപ്പാണ്ടു ബാധിച്ചവരെ സ്പർശിക്കാനോ അടുത്തിടപഴകാനോ പലരും പേടിക്കാറുണ്ട്. എന്നാൽ ഒന്നറിയുക, ഈ രോഗം പകരുകയേയില്ല.
ലൂക്കോഡെർമ, വൈറ്റ് ലെപ്രസി, വിറ്റിലൈഗോ എന്നീ പേരുകളിലും വെള്ളപ്പാണ്ട് അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ നടി മംമ്ത മോഹൻദാസ് വിറ്റിലൈഗോ ബാധിച്ച ചർമം ആത്മവിശ്വാസത്തോടെ കാണിച്ചതോർമയില്ലേ. പ്രാരംഭഘട്ടത്തിലേ ചികിത്സിച്ചാൽ പൂർണമായി പരിഹരിക്കാവുന്ന സൗന്ദര്യപ്രശ്നമാണിത്.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തന്നെ ശരീരത്തെ ആക്രമിക്കുന്ന (ഓട്ടോ ഇമ്യൂൺ) അവസ്ഥയാണ് വിറ്റിലൈഗോ. ചർമത്തിനും മുടിക്കും ഇരുണ്ടനിറം നൽകുന്ന മെലനോസൈറ്റുകൾ നശിക്കുമ്പോഴാണ് യഥാർഥ നിറം നഷ്ടമായി പാണ്ട് രൂപപ്പെടുന്നത്. പുറത്തു കാണുന്ന പാണ്ടുകളേക്കാൾ പ്രശ്നം മനസ്സിനുള്ളിൽ പടരുന്ന അപകർഷതാബോധമാണ്. മാറാവ്യാധി വന്നെന്ന തോന്നലിൽ പലരും സന്തോഷത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കും.
വെള്ളപ്പാണ്ടു ബാധിച്ച ചർമത്തിൽ ചൊറിച്ചിലോ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമോ?
പ്രമേഹം, അലോപേഷ്യ, ഓട്ടോ ഇമ്യൂൺ തൈറോയ്ഡ്രോഗങ്ങൾ തുടങ്ങി നിരവധി ഓട്ടോ ഇമ്യൂൺ രോഗാവസ്ഥകളും വിറ്റിലൈഗോ ഉള്ളവരിൽ കാണാൻ സാധ്യതയുണ്ട്. സാധരണ ഗതിയിൽ വേദന ഉണ്ടാകാറില്ല. നിറവ്യത്യാസം മാത്രമാണു ചിലരുടെ ചർമത്തിലുണ്ടാകുക. മറ്റു ചിലരിൽ ആദ്യം ചൊറിച്ചിൽ അനുഭവപ്പെടുകയും ക്രമേണ നിറവ്യത്യാസമുണ്ടാകുകയും ചെയ്യും.
ഇത് ആന്തരിക അവയവങ്ങളെ ബാധിക്കുകയോ മറ്റു സങ്കീർണതകളിലേക്കു നയിക്കുകയോ ചെയ്യില്ല. വെള്ളപാണ്ടു ബാധിച്ച ചർമത്തിൽ അമിതമായി സൂര്യപ്രകാശ മേറ്റാൽ ചുവന്നു തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. അൾട്രാവയലറ്റ് രശ്മികളോടുള്ള പ്രതിരോധം പാണ്ടുള്ള ചർമത്തിനു കുറവായിരിക്കും. ഈ ഭാഗങ്ങളിൽ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം.
വിറ്റിലൈഗോ പൂർണമായും ഭേദമാക്കാനാകുമോ?
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...