അധികം ചലച്ചിത്ര പ്രവർത്തകർ കടന്നുവരാത്ത ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ അടിമാലി ഭാഗങ്ങൾ ഒരു സിനിമയുടെ ചിത്രീകരണത്തിന് പ്രധാന കർമ്മരംഗമാക്കുന്നു.
നവാഗതനായ സഞ്ജു ജെ.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് ഇവിടെ ഇപ്പോൾ എത്തിയിരിക്കുന്നത്.
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആൽവിൻ ആന്റണി നിർമ്മിച്ചഅമർ അക്ബർ അന്തോണി, ഒരു സെക്കന്റ് ക്ലാസ് യാത്ര, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി രുന്ന സഞ്ജു തന്റെ ആദ്യചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവ യ്ക്കുന്നു.
സ്പോട്ട്സ് ഡ്രാമ
സ്പോർട്സ് പശ്ചാത്തലത്തിലൂടെ ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകനായ സഞ്ജു പറഞ്ഞു.
ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ കണ്ണൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അവികസിത പ്രദേശമായ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ എന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വെള്ള തൂവൽ എന്ന സ്ഥലത്തിന് ഈ ചിത്രത്തിന്റെ കഥയിൽ ഏറെ പ്രാധാന്യമുണ്ട്. ബാഡ്മിന്റൺ കളിക്ക് ഉപയോഗിക്കുന്ന ബോൾ വെള്ളത്തൂവലുമായി ഏറെ സാദൃശ്യമുണ്ട്. അതാണ് കഥയുമായി ലിങ്ക് ചെയ്യപ്പെട്ടത്.
മലയോരങ്ങളിൽ മണ്ണിനോട് മല്ലിട്ടാണ് ജനങ്ങൾ കഴിയുന്നത്. കൃഷിക്കായി നാട്ടിൽ നിന്നും ഇവിടേക്ക് കുടിയേറിയവർ. അവർക്കി ടയിൽ നിന്നും മികച്ച സ്പോർട്സ് താരങ്ങൾ നാടിനഭിമാനമായി വളർന്നുവന്നു.
Bu hikaye Nana Film dergisinin October 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin October 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.