ഇതുവരെ നിർമിച്ച ഫർണിച്ചറിന്റെ എണ്ണമെടുത്താൽ പതിനായിരം കവിയും. മേശ, കസേര, ദീവാൻ, കോഫിടേബിൾ... ഇക്കാലത്തിനിടയിൽ നിർമിക്കാത്ത തായി ഒന്നുമില്ല. തടി കൊണ്ടാണ് ഇവയെല്ലാം നിർമിച്ചത്. തടി കൊണ്ടല്ലാതെ ഒരു കസേരക്കാലു പോലും നിർമിച്ചിട്ടുമില്ല. പക്ഷേ, അതല്ല വലിയ കാര്യം. ഫർണിച്ചർ നിർമിക്കുന്നതിനായി ഇന്നേവരെ ഒരു മരം പോലും മുറിക്കേണ്ടി വന്നിട്ടില്ല. ഇനിയൊട്ട് മുറിക്കേണ്ടി വരികയും ഇല്ല. മരങ്ങളോടുള്ള കരുതൽ തെളിയുന്ന പേരു തന്നെയാണ് ഈ കമ്പനിക്കും "മരം ഫർണിച്ചർ'.
ഷീല ബാരുവാണ് 1994 ൽ ബെംഗളൂരു സഞ്ജയ് നഗറിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ഉപരിപഠനം കഴിഞ്ഞെത്തി നാട്ടിൽ രണ്ടു വർഷം ജോലി ചെയ്ത ഷീല, മരങ്ങളോടുള്ള പ്രണയം കാരണം വേറിട്ടൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് തൊഴിലാളികളായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് ഭർത്താവ് കൃഷ്ണയും ഒപ്പം കൂടി. ഇപ്പോൾ ബെംഗളൂരുവിൽ നാലിടത്ത് ഫർണിച്ചർ നിർമാണ യൂണിറ്റുകളായി. ഡിസൈനർമാരും മരപ്പണിക്കാരുമൊക്കെയായി തൊഴിലാളികളുടെ എണ്ണവും കൂടി. സംരംഭം 30 വർഷം പിന്നിടുന്ന വേളയിൽ കമ്പനിയുടെ സിഇഒ ഷീല ബാരു വനിത വീടിനോട് സംസാരിക്കുന്നു.
“മരം ഫർണിച്ചർ' എന്നാണല്ലോ കമ്പനിയുടെ പേര്. അതെങ്ങനെ വന്നു?
ഈ പേരു കണ്ട് മലയാളിയാണോ എന്ന് പലരും ചോദിക്കാറുണ്ട്. രണ്ട് കാരണങ്ങളാലാണ് “മരം' എന്ന പേര് തിരഞ്ഞെടുത്തത്. ഈ വാക്കിന്റെ മനോഹാരിതയും അതിനോട് തോന്നിയ ഇഷ്ടവുമാണ് ഒന്നാമത്തെ കാരണം.
കേരളത്തിലെ തച്ചുശാസ്ത്രത്തോടുള്ള ആദരവാണ് രണ്ടാമത്തേത്. ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലെയൊക്കെ തടിപ്പണിയെയും കൊത്തുപണിയെയും പറ്റി ഞാൻ പഠിച്ചിട്ടുണ്ട്. അവയെപ്പോലെ തന്നെ സമ്പന്നമാണ് കേരളത്തിന്റെ തച്ചുശാസ്ത്ര പാരമ്പര്യം.
“മരം മുറിക്കാതെ തടി ഫർണിച്ചർ'. പെട്ടെന്ന് പിടിതരാത്ത ആശയമാണല്ലോ? എങ്ങിനെ ഇതിലേക്കെത്തി?
Bu hikaye Vanitha Veedu dergisinin June 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin June 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
അടുക്കള പുതുമകളും പുതുക്കലും
അടുക്കള പുതിയതായി പണിയാനും പുതുക്കാനും ആഗ്രഹിക്കുന്നവർക്ക് പുതുപുത്തൻ ട്രെൻഡുകൾ ഇതാ...
കുറഞ്ഞ ചെലവിൽ കൂടുതൽ മാറ്റ്
വീടൊരുക്കൽ ഒരു അഭിനിവേശമായി മാറ്റിയ അന്നയ്ക്ക് വീടിനെക്കുറിച്ച് വ്യക്തമായ നയമുണ്ട്
മാൻ കൊമ്പൻ ഫേൺ
മാൻ കൊമ്പിനോട് സാദൃശ്യമുള്ള ഇലകളാണ് സ്റ്റാഗ്ഹോൺ ഫേണിനെ ആകർഷകമാക്കുന്നത്
സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ
25,000 രൂപയുണ്ടോ...? എങ്കിൽ വീടിനു നൽകാം ഹൈടെക് സുരക്ഷ സിസിടിവി വയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ ഇതാ...
പ്രായമായവരുടെ വീട്
ഒരിക്കൽ പ്രായമാകും, അല്ലെങ്കിൽ പ്രായമുള്ളവർ വിട്ടിലുണ്ടാകും... ഇത് ആലോചിച്ചു വേണം വീട് നിർമിക്കാൻ
പറുദീസ പക്ഷിച്ചെടി
ഇന്തൊനീഷ്യൻ ബേർഡ് ഓഫ് പാരഡൈസ് ഹെലിക്കോണിയ വിഭാഗത്തിൽപ്പെട്ട പൂച്ചെടിയാണ്
മരം ഒരു നിയോഗം
30 വർഷമായി തടികൊണ്ട് ഫർണിച്ചർ നിർമിക്കുന്ന കമ്പനി. അതിനായി നാളിതുവരെ ഒരു മരക്കൊമ്പു പോലും മുറിക്കേണ്ടി വന്നിട്ടില്ല!
ഇന്റീരിയർ ഒന്നു മാറ്റിപ്പിടിച്ചാലോ...
ഇന്റീരിയർ ബോറടിപ്പിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ചില പരീക്ഷണങ്ങളാവാം
ഒരു വീട് പണിയാൻ എത്രനാൾ വേണം?
കൃത്യമായി പ്ലാൻ ചെയ്താൽ ഇടത്തരം വലുപ്പമുള്ള വീട് പണിയാൻ പത്ത് മാസം മുതൽ ഒരു വർഷം വരെയേ സമയമെടുക്കു
വീട്: ഓർമകൾ നിറയുമിടം
ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്