ലേണിങ്ങിന്റെ ലോകത്ത് മുമ്പേ പറന്ന് സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് കലാ ക്ഷേത്ര രഞ്ജിത ശ്രീനാഥ്. തിരക്കേറിയ ഭരതനാട്യം നർത്തകിയായ അവർ ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ പഠിതാക്കൾക്ക് ഓൺലൈൻ നൃത്ത ക്ലാസുകൾ എടുക്കുന്നു.
ആലപ്പുഴയിൽ സദ്ഗമയ നാട്യകളരി നടത്തുന്ന അവർ കോവിഡ് കാലത്ത് ഡിജിറ്റൽ ലേണിങ്ങിലേക്ക് ലോകം തിരിയുന്നതിനും എട്ടുവർഷം മുമ്പ് മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമായിരുന്നു. നിലവിൽ കലാമണ്ഡലത്തിൽ ഭരതനാട്യത്തിൽ പിഎച്ച്.ഡി ചെയ്യുന്ന രഞ്ജിത മാധ്യമം 'കുടുംബത്തിന്റെ കവർ ഷൂട്ടിനിടെ സംസാരിക്കുന്നു
ഇ-ലേണിങ്ങിലേക്ക് ചുവടുവെച്ചത് എങ്ങനെ?
2011ൽതന്നെ ഇ-ലേണിങ്ങിന്റെ സാധ്യതകൾ എനിക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നു. അക്കാലത്ത് കോട്ടയത്ത് സു ഹൃത്തായ ഒരു ഫ്രഞ്ച് വനിതയുടെ താൽപര്യപ്രകാരം ഒരു നൃത്ത ശിൽപശാല നടത്തിയിരുന്നു. അതിൽ പങ്കെടുത്ത വിദേശികളായ കുറച്ചുപേർ ഭരതനാട്യം കൂടുതലായി പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ശില്പശാലയിൽ എങ്ങനെയാണോ നൃത്തം പഠിപ്പിക്കുന്നത് അതുപോലെ വിശദാംശങ്ങൾ കുറയാതെ, താളനിബദ്ധമായി പഠിക്കാനുള്ള താൽപര്യമാണ് അവർ മുന്നോട്ടുവെച്ചത്. കേരളത്തിൽ നിന്ന് മടങ്ങിപ്പോയ അവർക്കു വേണ്ടിയാണ് ഇ-ലേണിങ്ങിന്റെ തുടക്കം. സ്കൈപ്പിലൂടെയാണ് ഭരതനാട്യം ക്ലാസ് എടുത്തത്. ഇന്ന് ലഭ്യമാകുന്ന മറ്റ് ആപ്പുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് ഒരുപാടു പേർ നൃത്തം ഓൺലൈനിൽ പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എത്തി.
Bu hikaye Kudumbam dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു