
മലയാള സിനിമയിൽ സംവിധാനം' എന്ന ടൈറ്റിലിൽ ഒരു സ്ത്രീനാമം എഴുതി വരുന്നു എന്നത് തന്നെ സ്ത്രീ മുന്നേറ്റമാണ്. അതു സാധ്യമാക്കിയ രത്തീന പി. ടി ഇന്ദു വി. എസ് എന്നീ സംവിധായികമാരുടെ അനുഭവങ്ങളും വിശേഷങ്ങളും.
വർഷങ്ങളോളം സിനിമയുടെ പിന്നാലെ നടന്നും, ബുദ്ധിമുട്ടുകൾ സഹിച്ചും വെല്ലുവിളികളെ നേരിട്ടും സ്നേഹിക്കുന്നവരുടെ കൈപിടിച്ചും പടപൊരുതിയും നേടിയെടുത്തതാണ് ഈ സ്വപ്നസാക്ഷാത്ക്കാരം എന്നു പറയുന്നു ഇവർ.
സംവിധായകനും സംവിധായികയും തമ്മിൽ വ്യത്യാസമുണ്ടോ?
ഇന്ദു ജോലിയിൽ വ്യത്യാസമില്ല. സംവിധായകനെ സെറ്റിലെല്ലാവരും സംവിധായകനായി അംഗീകരിക്കുമ്പോൾ ആ സ്ഥാനത്ത് സംവിധായിക ആയാൽ എല്ലാകാര്യത്തിലും സംശയത്തോടെയായിരിക്കും പെരുമാറുക. "ഈ സ്ത്രീയിത് എന്താണ് കാണിക്കുന്നത്' എന്ന മട്ടിലായിരിക്കും പലപ്പോഴും സെറ്റിലെ പലരും പെരുമാറുന്നത്.
രത്തീന സംവിധായകൻ സിനിമയുടെ ക്യാപ്റ്റൻ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതൊരു സ്ത്രീയാകുമ്പോൾ വല്ലതും നടക്കുമോ' എന്നൊരു മുൻവിധിയാണ് പലർക്കും. പ്രമുഖ താരങ്ങളുടെ ഡേറ്റ് സ്വന്തമായാൽ പോലും.
സിനിമ ആഗ്രഹിക്കുമ്പോൾ തന്നെ ആദ്യത്തെ അരുത് നേരിടേണ്ടി വന്നോ ?
ഇന്ദു - ഉറപ്പായും. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോട്ടയം ഒളശ്ശയിലാണ് എ ന്റെ വീട്. നന്നായി സിനിമ കാണുന്നവരായിരുന്നു വീട്ടിലെല്ലാവരും സിനിമയാണ് എന്റെ ഇഷ്ടം എന്ന് ഒരു പെൺകുട്ടിക്ക് പറയാൻ പോലും സാധിക്കാത്ത കാലമായിരുന്നു അത്. സിനിമയെക്കുറിച്ച് പഠിക്കുകയായിരുന്നു സിനിമയിലേക്ക് എത്താൻ എന്റെ മുന്നിലുള്ള ഏക വഴി. വീട്ടിൽ വാശി പിടിച്ചാണ് ഞാൻ തൃശൂരിലെ ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നത്.
തൃശൂർ നല്ലൊരു സാംസ്കാരിക പരിസരമാണ്. പഠനം കഴിഞ്ഞ് ഞാൻ അവിടെ തന്നെ തുടരുമ്പോഴാണ് സലിം അഹമ്മദ് ചിത്രത്തിലേക്ക് അസിസ്റ്റന്റ് ഡയറക്ടറെ വേണം എന്ന് അറിയുന്നത്. സലിം അഹമ്മദിനെ പോയി കണ്ടു. അങ്ങനെ ആദാമിന്റെ മകൻ അബുവിൽ അസിസ്റ്റന്റ് ഡയറക്ടർ (എഡി) ആയി.
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം