
വിൽപനയ്ക്ക് നിരത്തി വച്ചിരിക്കുന്ന ഭംഗിയുള്ള ബാഗുകൾ, കീചെയിനുകൾ, മുഖം മൂടികൾ, വോൾ ഹാങ്ങിങ്ങുകൾ... ആരെയും മാടി വിളിക്കുന്ന ക്യൂറിയോ ഷോപ്പ്, "സർഗശേഷി. ' കണ്ണൂർ കാലിക്കറ്റ് റോഡിലെ ഈ കൊച്ചുകടയിലേക്കു ചെന്നാൽ ആരുമൊന്ന് അമ്പരക്കും. കാണാൻ ഭംഗിയുള്ള കൗതുകവസ്തുക്കൾ കണ്ടല്ല, മറിച്ച് അവ പരിചയപ്പെടുത്തുന്നതു സാധാരണ പെൺകുട്ടികളല്ല, ബൗദ്ധിക ഭിന്ന ശേഷിയുള്ള കുട്ടികളാണല്ലോ എന്നു കണ്ട്.
വിൽപന നടത്താൻ ഇവർക്കു കഴിയുമോ എന്നു നമ്മളാലോചിക്കും മുൻപേ അവർ മധുരമായി സംസാരിച്ചു തുടങ്ങും. എന്തെല്ലാം കലാവസ്തുക്കൾ അവിടെയുണ്ട്, എങ്ങനെയാണവ നിർമിക്കുന്നത്, എങ്ങനെയൊക്കെ ഉപയോഗിക്കാനാകും, എവിടെ നിന്ന് ഇവ വരുന്നു... അങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ. വാങ്ങാനെത്തിയവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ വിവരം നിറഞ്ഞ പുഞ്ചിരിയോടെ...
അഞ്ജലി, ടീന, അഞ്ജന, അനുശ്രീ, എന്നീ നാലു പെൺകുട്ടികളാണ് സർഗശേഷിയിൽ സെയിൽസ് എക്സിക്യൂട്ടീവ്സ് ആയി ജോലി ചെയ്യുന്നത്. ഇ വർ മാത്രമ ല്ല, 115 ബൗദ്ധിക ഭിന്നശേഷി വ്യക്തികളാണ് കോഴിക്കോട്ടെ യുഎൽസിസിഎസ് ഫൗണ്ടേഷന്റെ (ഊരാളുങ്കൽ ലേ ബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) പിന്തുണയോടെ വിവിധ മേഖലകളിൽ ജോലി ചെയ്തു വീടിനു താങ്ങാകുന്നത്.
സർഗശേഷിയിലെ മാലാഖമാർ
ഡൗൺ സിൻഡ്രം ഉള്ള വനിതകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎൽസിസിഎ സ് ഫൗണ്ടേഷനും ഡൗൺ സിൻഡ്രം ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി ആരംഭിച്ച കരകൗശല വിൽപനശാലയാണ് "സർഗശേഷി.
കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ്, തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവിടങ്ങളിൽ നിന്നാണ് മനോഹരമായ ഉൽപന്നങ്ങൾ സർഗശേഷിയിലെത്തുന്നത്. ഒപ്പം ഭിന്ന ശേഷിയുള്ളവരുടെ നിർമിതികളും വിൽക്കപ്പെടുന്നു.
സർഗശേഷിയിലെ ടീന മറിയം തോമസ് എന്ന കുട്ടിയുടെ അച്ഛനും 'ദോസ്ത്' എന്ന ഡൗൺ സിൻഡ്രം ട്രെസ്റ്റിന്റെ ചെയർമാനുമായ ഡോ. ഷാജി തോമസ് ജോണും അമ്മ ജയന്തി മേരി തോമസുമാണ് കരകൗശല ഷോപ്പിനായി കെട്ടിടം നൽകിയിരിക്കുന്നത്. ഷോപ്പിന്റെ വരുമാനം ഇവരുടെ ഉന്നമനത്തിനായി മാത്രം ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്നുള്ള പർച്ചേസ് സാമൂഹികസേവനം കൂടിയായി മാറുന്നു.
Bu hikaye Vanitha dergisinin September 14, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 14, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം