
ബിജുക്കുട്ടൻ ഇപ്പോൾ കറുപ്പാണ് ഉടുക്കുന്നത്. മണ്ഡലകാലം കഴിഞ്ഞല്ലോ പിന്നെ, എന്താണ് ഇങ്ങനെ എന്നു പലരും ചോദിക്കും. അതിന്റെ പിന്നിൽ വലിയ രഹസ്യമൊന്നുമില്ല കേട്ടോ. ഒരു ഉദ്ഘാടനത്തിനു ചെന്നപ്പോൾ വൈകി. "ഉദ്ഘാടന സ്പെഷൽ കോസ്റ്റുംസ്' ഒന്നും ഇടാൻ പറ്റിയില്ല. കറുത്തമുണ്ടും കൂളിങ് ഗ്ലാസും സംഘാടകരും സ്ഥലത്തു കണ്ടു പരിചയപ്പെട്ട യൂത്തും ഹാപ്പി. അങ്ങനെ പ്രോഗ്രാമുകൾക്ക് ആ വേഷം സ്ഥിരമാക്കി.'' മകളുമൊത്തുള്ള വൈറൽ ഡാൻസിലും ഇതുതന്നെയായിരുന്നു ബിജുക്കുട്ടന്റെ വേഷം.
“കറുപ്പും കഷണ്ടിയുമായിരുന്നു മുൻപ് കേട്ടിരുന്ന രണ്ടു പോരായ്മകൾ. തുടക്കത്തിൽ ചില മിമിക്രി ട്രൂപ്പുകളിൽ ഇന്റർവ്യൂവിന് പോയിട്ടുണ്ട്. അന്ന് ഇതു രണ്ടും പ്രശ്നമായിട്ടുമുണ്ട്. പലരും എന്നോടു പറഞ്ഞിട്ടുണ്ട്; എടാ സ്റ്റേജിൽ നിന്നാൽ നിന്നെ കാണണമെങ്കിൽ ടോർച്ച് അടിച്ചു നോക്കണമല്ലോ എന്ന്. ഇപ്പോൾ ഇങ്ങനെ പറയുന്നതു തമാശയാണ്. അന്ന് അതു വലിയ വേദനയായിരുന്നു. ഇന്നു ജീവിതത്തിലെ രണ്ടു പ്ലസ് പോയിന്റ്സ് എന്താണെന്നു ചോദിച്ചാൽ അതു രണ്ടും തന്നെ എന്നു ഞാൻ പറയും. കാലം കലയിലൂടെ മൈനസുകളെ എന്റെ പ്ലസ് ആക്കി മാറ്റി. ''നോർത്ത് പറവുരിലുള്ള വീട്ടിലിരുന്ന് ബിജുക്കുട്ടൻ സംസാരിക്കുന്നു.
എങ്ങനെയാണു കലാരംഗത്തേക്കു വരുന്നത്?
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ടൈൽസിന്റെ പണിക്കു പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്.
എന്റെ അമ്മവീടിന്റെ അടുത്താണ് സലിംകുമാർ താമസിക്കുന്നത്. ഇടയ്ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജിൽ ചേട്ടനൊപ്പം മിമിക്രി കളിക്കാൻ പോയത്. കലാജീവിതത്തിന്റെ തുടക്കത്തിൽ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാൻ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്കു സലിമേട്ടൻ. അതു കൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലിമേട്ടനുമായി എനിക്കു മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.
തുടക്കകാലത്തു പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങൾ ആലുവ മിമി വോയ്സ് എന്ന പേരിൽ സ്വന്തം പരിപാടി തുടങ്ങി. “മാട്ട' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകൾ ചെയ്തുതുടങ്ങി.
Bu hikaye Vanitha dergisinin February 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി