
സാറേ.... ഒന്നാലോചിച്ചേ... ഈ കുട്ടൂസനും ഡാകിനിയും കൂടി എന്തിനാണ് മായാവിയു ടെ പിറകേ ഇങ്ങനെ നടക്കുന്നത്? രാജൂനേം രാധം വിട്ട് അവർക്കു നമ്മുടെ നാട്ടിലെ കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ പിടിച്ചാലെന്താ?'
“അതല്ലാ ഈ കുട്ടൂസൻ എന്തിനാണ് മനുഷ്യനെ കൊല്ലാനുള്ള സൂത്രങ്ങൾ ഉണ്ടാക്കുന്നത്. അയാൾക്കു മനുഷ്യനെ സഹായിക്കാനുള്ള സൂത്രങ്ങൾ കണ്ടുപിടിച്ചാലെന്താ?' "കൊച്ചുകുഞ്ഞുങ്ങളോടു വരെ ക്രൂരത കാട്ടുന്നവന്മാരെ അപ്പോൾ തന്നെ ശിക്ഷിക്കാനുള്ള സൂത്രം കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ.
സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോകുന്നു. കുട്ടൂസനും ഡാകിനിയും മായാവിയും മാത്രമല്ല ഇന്നത്തെ സമൂഹമാധ്യമങ്ങളും ഭരണാധികാരികളുമൊക്കെ സംഭാഷണങ്ങളിൽ വന്നുപോകുന്നു. ഇടയ്ക്കിടയ്ക്ക് ഉയർന്നു കേൾക്കുന്ന ചിരി, ചിലരുടെ രോഷ പ്രകടനങ്ങൾ, ആഹ്ലാദങ്ങൾ.
ആലപ്പുഴ പഴവീട് ദേവീക്ഷേത്രത്തിനു സമീപം പനവേലിൽ എന്നു പേരുള്ള വീടിന്റെ മുറ്റത്തു നിന്നാണ് ഈ സംഭാഷണങ്ങൾ. അവിടെ കുറച്ചു മുതിർന്ന പൗരന്മാർ കൂടിയിരിക്കുന്നു. കഥയുള്ളതും ഇല്ലാത്തതുമായ വിഷയങ്ങൾ സംസാരിക്കുന്നു രണ്ടുമണിക്കൂർ കഴിയുമ്പോൾ സന്തോഷത്തോടെ പിരിയുന്നു. കേരളത്തിൽ തരംഗമായേക്കാവുന്ന പുതിയൊരു കൂട്ടായ്മയാണ് അവിടെ കണ്ടത്.
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാറിന്റെ ആശയമാണ് ടോക്കിങ് പാർലർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോഗ്യകൂട്ടായ്മയാണ് ഹെൽത്തി ഏജിങ് മൂവ്മെന്റ്, ഈ സംഘടനയാണ് ടോക്കിങ് പാർലർ എന്ന സംസാര കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
കോവിഡ്കാലം ഏറ്റവും കൂടുതൽ പ്രയാസമുണ്ടാക്കിയതു പ്രായമേറിയവർക്കാണ്. അതുകൊണ്ടാണ് ആലപ്പുഴ കേന്ദ്രമാക്കി "ഹെൽത്തി ഏജിങ് മൂവ്മെന്റ്' എന്ന പേരിൽ ഒരു പ്രസ്ഥാനം ഡോ. ബി. പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പ്രായമായവരെയും വൈദ്യസഹായം ആവശ്യമുള്ളവരെയും അവരവരുടെ വീടുകളിൽ സന്ദർശിച്ച് അവർക്കു വേണ്ട പരിചരണം നൽകി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവരെ സംഘടിപ്പിച്ച് ഓൺലൈൻ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു. ഇതൊക്കെ ഇപ്പോഴും തുടരുന്നു. ഈ ആരോഗ്യപ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങിയതിൽ നിന്നു കിട്ടിയ അറിവ് ഒട്ടുമിക്ക വീടുകളിലും പ്രായമായവർ ഒറ്റപ്പെട്ടു കഴിയുന്നു എന്നതാണ്.
Bu hikaye Vanitha dergisinin February 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി