ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന ഡോ. എം.ആർ.രാജഗോപാലിന് വേദനയൊരു 'ലഹരി'യാണ്. മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം എപ്പോഴും ചിന്തിച്ചത് അതെങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു.
ഈ സഹാനുഭൂതിയിൽനിന്നാണ് കേരളത്തിൽ സാന്ത്വനചികിത്സ' എന്ന ആശയം ഉത്ഭവിച്ചത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ തുടക്കത്തിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും താനെങ്ങനെ സ്വയമൊരു 'വേദനസംഹാരി'യായെന്നും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.
തലയിൽ താമസമാക്കിയ മൂന്നു വേദന
മുട്ടക്കാട് എന്ന നാട്ടിൻപുറത്തുനിന്ന് എന്നും ബസിൽ പോയിവന്നായിരുന്നു എന്റെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പഠനം. ദിവസവും രാത്രിയാകുമ്പോൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽനിന്ന് നിലവിളി കേൾക്കാം. അദ്ദേഹത്തിന് അർബുദമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയതാണ്. പകൽസമയത്തൊന്നും കരച്ചിൽ കേൾക്കാറില്ല. രാത്രികാലങ്ങളിലെ നിശബ്ദതയിൽ ഉച്ചത്തിലുള്ള നിലവിളി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഡോക്ടറാകാൻ പഠിക്കുന്ന ആളല്ലേ എന്നു കരുതി ഈ വേദനക്ക് പരിഹാരമായി എന്തെങ്കി ലും ചെയ്യാൻ പറ്റുമോ എന്ന് ബന്ധുക്കളൊക്കെ പ്രത്യാശയോടെ ചോദിച്ചു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ ഞാനപ്പോൾ എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു. പിന്നീട് ഞാനദ്ദേഹത്തെ കാണാൻ പോയില്ല.
നിസ്സഹായനായതിനാലായിരുന്നു പോകാത്തത്. അദ്ദേഹം മരിച്ച ശേഷമണ് പിന്നീട് കാണുന്നത്. തൽക്കാലം ഒളിച്ചോടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹമെന്നെ വിട്ടില്ല, ആ വേദന എന്റെ തലക്കകത്ത് താമസമാക്കി.
هذه القصة مأخوذة من طبعة January 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...