തിരക്കഥയിൽ ഇല്ലാത്തത്
Vanitha|August 17, 2024
“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്
വിജീഷ് ഗോപിനാഥ്
തിരക്കഥയിൽ ഇല്ലാത്തത്

അപ്രതീക്ഷിതമാണ് സിനിമയും ജീവിതവും. അടുത്ത സീനിൽ എന്താണുണ്ടാകുകയെന്നു മുൻകൂട്ടി അറിയാനാകില്ലല്ലോ. സംഭവിക്കുന്നതു സന്തോഷമാകാം. ചിലപ്പോൾ വേദനയും. രണ്ടായാലും അവിചാരിതമായുണ്ടാകുന്നതെന്തും അതിന്റെ തീവ്രതയിലേ അനുഭവിക്കാനാവൂ.

അതുകൊണ്ടു തന്നെ നിനച്ചിരിക്കാതെയുണ്ടാകുന്ന ചില വേദനകൾ എത്ര മായ്ച്ചാലും ഓർമപ്പാടുകൾ അവശേഷിപ്പിക്കും. പലപ്പോഴും നാമറിയാതെ ഒരു വിധിപോലെ വന്നതായിരിക്കും അവ.

ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഒരു കൈപ്പാടകലെ വച്ചു പോകുമ്പോഴുള്ള സങ്കടമുണ്ട്. കണ്ടു നിന്നു നീറാനല്ലേ പറ്റൂ. പത്മരാജൻ സാറിനെയും ഭരതേട്ടനെയും കുറിച്ച് അതുപോലെ വേദനയുണ്ട്.

സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള മോഹമാണ്. ആ രണ്ടു പേരുടെയും സിനിമകളിൽ കുഞ്ഞുവേഷമെങ്കിലും ചെയ്യണം. അതിനായി കാത്തിരിക്കാൻ തുടങ്ങി. ശല്യപ്പെടുത്തൽ എന്ന രീതിയിൽ അല്ല, എന്നാലും കാണുമ്പോഴൊക്കെ "ഞാനിവിടുണ്ടേ' എന്ന മട്ടിൽ അവസരം ചോദിക്കുകയും ചെയ്തിരുന്നു.

ആ അവസരം

ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. "വാർത്തകൾ വായിക്കുന്നത് പത്മരാജൻ' ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്കു സുപരിചിതമാണ്.

ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, “ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്. ''ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും, അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ.'' പിന്നീടു പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. "എന്നാലും വിളിച്ചില്ലല്ലോ' എന്ന വേദന മനസ്സിലുണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, “പത്മരാജന്റെ അടുത്ത സിനിമ ഞാനാണു നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്.'' എത്ര നാളായി ആഗ്രഹിച്ച കാര്യമാണ്. അതു തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.

"ഞാൻ ഗന്ധർവനു ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്.

Diese Geschichte stammt aus der August 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 Minuten  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 Minuten  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 Minuten  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 Minuten  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 Minuten  |
August 31, 2024
പാലക് ചീര പുലാവാക്കാം
Vanitha

പാലക് ചീര പുലാവാക്കാം

ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...

time-read
1 min  |
August 31, 2024
നൃത്തമാണ് ജീവതാളം
Vanitha

നൃത്തമാണ് ജീവതാളം

എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു

time-read
2 Minuten  |
August 31, 2024
പ്രകാശം പരക്കട്ടെ
Vanitha

പ്രകാശം പരക്കട്ടെ

പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത

time-read
3 Minuten  |
August 31, 2024